റിയാദ് : സൗദിയിൽ ജോലിചെയ്യുന്ന ഗർഭിണികളും രോഗികളും ഉൾപ്പെടുന്ന നഴ്സുമാരെ നാട്ടിൽ എത്തിക്കുന്നതിനായി ചാർട്ടേഡ് വിമാനം ഒരുങ്ങുന്നു.
നഴ്സുമാരുടെ സംഘടനയായ യുഎൻഎ മുൻകൈയെടുത്തു ഏർപ്പെടുത്തിയ സ്പൈസ്ജെറ്റ് വിമാനം ജൂണ്‍ ഏഴിന് റിയാദില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പറക്കും.
വിമാനത്തിൽ 177 മലയാളി നഴ്സുമാരാണ് ഉണ്ടാവുക.
കൂടാതെ ഒരു വയസ്സ് തികയാത്ത 13 കുട്ടികളും ഉണ്ടാകും. നാട്ടിൽ വരാൻ സാധിക്കാതെ സൗദിയിൽ പ്രസവിച്ച നഴ്സുമാരുടെ കുട്ടികളാണ് ഇത്. ഗർഭിണികളായ വളരെയധികം നഴ്സുമാർ നാട്ടിലെത്താൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് നഴ്സുമാർക്കായി യുഎൻഎ ഇങ്ങനെ ഒരു യാത്രാ സൗകര്യം ഒരുക്കിയത്. ഏകദേശം 63 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത് എന്നാണ് വിവരം.