ജമ്മു: ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യാ ചൈനാ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് പാകിസ്താന് .അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനായി പാകിസ്താന് കഠിന ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ട് .അതിര്‍ത്തി വഴിയുള്ള കടന്നുകയറ്റവും തീവ്രവാദവും നിയന്ത്രണ രേഖയിലും കശ്മീര്‍ താഴ്വരയിലും പെട്ടെന്നു വര്‍ദ്ധിച്ചു എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
ജമ്മുവില്‍ നടന്ന ഉന്നതതല സുരക്ഷാ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന കരസേന, പോലീസ്, പാരാ മിലിട്ടറി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നിയന്ത്രണ രേഖയില്‍ പാകിസ്താന് നടത്തുന്ന ഭീകരപ്രവര്‍ത്തനത്തില്‍ ഡിജിപി ആശങ്ക പ്രകടിപ്പിച്ചു. ശത്രുതാ മനോഭാവത്തോടെ പാകിസ്താന് നടത്തുന്ന നികൃഷ്ടമായ ഭീകരാക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിനായി സുരക്ഷാസേന സദാ ജാഗ്രത പാലിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്കി. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നുഴഞ്ഞുകയറ്റവും ആക്രമണവും ഏതുവിധേനയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഡാക്കിലെ സംഘര്‍ഷ സാധ്യത മുതലെടുക്കാന്‍ പാകിസ്താനില്‍ നിന്ന് കൂടുതല്‍ തീവ്രവാദികള്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഗാല്‍വാന്‍ താഴ്വരയിലെ സംഭവവികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഡിജിപി യോഗത്തില്‍ മുന്നറിയിപ്പ് നല്കി.
ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-തായ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ജമ്മു കശ്മീരിലെ സമാധാനം അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുന്നതായി രഹസ്യവിവരമുണ്ട് .സുപ്രധാന സുരക്ഷാ സംവിധാനങ്ങള്‍ ശ്രദ്ധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ സര്‍വ്വീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയും വിവിധ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും ഹൈവേ ഗ്രിഡിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തീവ്രവാദ പരിശീലനം നേടിയ ശേഷം ധാരാളം ഭീകരര്‍ തീവ്രവാദികള്‍ വിവിധ ലോഞ്ച് പാഡുകളിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ഒരു വശത്ത്, ലഡാക്കിന്റെ കിഴക്കന്‍ മേഖലയില്‍ ചൈന കുതന്ത്രങ്ങള്‍ മെനയുമ്പോള്‍ കശ്മീരില്‍ അശാന്തി വിതയ്ക്കാന്‍ പാകിസ്താന് എല്ലാവിധ ശക്തിയും പ്രയോഗിക്കുന്നതായാണ് വിലയിരുത്തല്‍. എന്നാല്‍ പാകിസ്താന് സ്പോണ്സര് ചെയ്യുന്ന ഭീകരതയെ ഇന്ത്യന്‍ സൈനികര്‍ ധീരമായി നേരിടുന്നതിന്റെ വ്യക്തമായ സൂചനകളാണ് സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.