കൊറോണയുടെ കാലുഷ്യതയിൽ പ്രവാസ ഭൂമിയിൽ ഒറ്റപ്പെ ട്ടു നാടണയാൻ ടിക്കറ്റ് എടുക്കാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയായിരുന്ന 187 പേർക്ക് മർകസ് ഒരുക്കിയ തീർത്തും സൗജന്യ യാത്ര വിമാനം റാസൽ ഖൈമാ എയർപോർട്ടിൽ നിന്നും കോഴിക്കോട് വിമാനതാവളത്തിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ചാൻസിലറുമായ ഷൈഖ് അബൂബക്കർ അഹമ്മദിന്റെ നിർദേശ പ്രകാരം ജാമിഅ മർകസാണ് സൗജന്യ ചാർട്ടർ ഫ്ളൈറ്റ് യാത്ര ഒരുക്കിയത് .നൂറു ശതമാനം അവകാശികളായ 187 പേരാണ് സൗജന്യ യാത്രയിൽ ഉൾപ്പെട്ടിട്ടുള്ളത്. 73 പേർ ദീർഘകാലമായി വിസ ക്യാൻസൽ ചെയ്ത് പ്രയാസമനുഭവിക്കുന്നവരാണ്. 87 ജോലി നഷ്ടപ്പെട്ടവർ, അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള 8 പേർ, 3 ഗർഭിണികൾ, ബിസിനസ്സ് തകർന്നവരും ജോലി നഷ്ടപ്പെട്ടവരുമായ 11 ഫാമിലികൾ, കുട്ടികൾ, വൃദ്ധർ, വിസിറ്റ് വിസയിലെത്തിയവർ എന്നിവരെയാണ് യാത്രക്ക് തെരഞ്ഞെടുത്തത്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഴ്ചകൾക്കു മുമ്പാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സൗജന്യ യാത്രാ വിമാനം എന്ന ആശയം മുന്നോട്ട് വെച്ചത്. മർകസും കേരള മുസ്ലിം ജമാ അതും മുൻകയ്യെടുത്ത് ഇതിനകം ഐ സി എഫും മർകസ് അലുംനി വഴിയും ആയിരക്കണക്കിന് ആളുകൾക്ക് നാട്ടിലെത്താൻ അവസരം ഒരുക്കിയിരുന്നു. ടിക്കറ്റ് ലഭിക്കുവാൻ മതിയായ പണം കണ്ടെത്താനാവാതെ പ്രയാസത്തിലും മാനസിക സംഘർഷത്തിലും കഴിഞ്ഞവർക്ക് ആശ്വാസമായാണ് സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കിയതെന്ന് മർകസ് പബ്ലിക് റിലേഷൻ മാനേജർ ഡോ സലാം സഖാഫി എരഞ്ഞിമാവ് പറഞ്ഞു.റാസൽ ഖൈമാ എയർ പോർട്ടിൽ ഐ സി എഫ്, മർകസ് ഭാരവാഹികകളായ മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഡോ. അബ്ദുസ്സലാം സഖാഫി, ശരീഫ് കാരശ്ശേരി, ഫസൽ മട്ടന്നൂർ, യഹ്യ സഖാഫി ആലപ്പുഴ, സമീർ അവേലം, അഹമ്മദ് ഷെറിൻ, ഹനീഫ സഖാഫി, നസീർ ചൊക്ലി, നിസാമുദ്ധീൻ നൂറാനി, മൂസ കുറുവന്തേരി, മുനീർ പാണ്ട്യാല എന്നിവരുടെ നേതൃത്വത്തിൽ യാത്രികർക്ക് റാസ് അൽ ഖൈമ എയർപോർട്ടിൽ യാത്രയയപ്പ് നൽകി.