റിയാദ് : സൗദി അറേബ്യയില്‍ നിന്ന് 24000 നു മുകളിൽ പ്രവാസികളെ ഇതുവരെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞതായി സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കിയ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെയും സൗദിയിലെ സാമൂഹ്യ സംഘടനകളും വിവിധ കമ്പനികളും ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനങ്ങൾ വഴിയുമാണ് പ്രവാസികളെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞത്. 55 വന്ദേഭാരത് മിഷന് വിമാനങ്ങളും 71 ചാര്‍ട്ടര്‍ വിമാനങ്ങളും ഉൾപ്പെടെ 126 വിമാനങ്ങൾ ആണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയതെന്ന് ഇന്ത്യൻ എംബസ്സി ട്വിറ്ററിലൂടെ അറിയിച്ചു.
71 ചാര്‍ട്ടര്‍ വിമാനങ്ങളിലായി 13000 പ്രവാസികളെയാണ് ഇന്ത്യയിൽ
എത്തിച്ചത്. ഇതില്‍ 34 വിമാനങ്ങള്‍ കേരളത്തിലേക്കായിരുന്നു എന്നും എംബസ്സി വ്യക്തമാക്കി. ദല്‍ഹിലേക്ക് 11, കര്‍ണാടകയിലേക്ക് 8, തമിഴ്നാട് , യു.പി, രാജസ്ഥാന്
എന്നിവിടണങ്ങളിലേക്കു 3 വീതം, ആന്ധ്രപ്രദേശ്, ഗുജറാത് എന്നിവിടങ്ങളിലേക്ക് 2 വീതം, ബിഹാര്‍, തെലുങ്കാന എന്നിവിടങ്ങളിലേക്ക് ഒന്നുവീതവുമാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സർവീസ് നടത്തിയത്.
കേരളത്തിലേക്കുള്ള 20 വിമാനങ്ങളടക്കം 29 ചാര്‍ട്ടേഡ് വിമാനങ്ങൾ കൂടി ഷെഡ്യൂള്‍ ചെയ്തതായും എംബസി അറിയിച്ചു. ദല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് 2 വീതം, തമിഴ്നാടിലേക്കു 3, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളിലേക്ക് 1 വീതവും ആണ് ഷെഡ്യുൾ ചെയ്തിരിക്കുന്ന ചാർട്ടേർഡ് വിമാന സർവീസുകൾ.