ജൂലായ് 7 മുതൽ യു.എ.ഇയിൽ നിന്ന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശത്തേക്കു പോകുന്നവർക്ക് റജിസ്ട്രേഷനും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയത്.ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയുടേതാണ് തീരുമാനം.എന്നാൽ ഒഴിപ്പിക്കൽ വിമാനങ്ങളിൽ പോകുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് തുടരുമെന്ന് അധികൃതർ അറിയിച്ചു.പ്രത്യേക കാരണങ്ങളുള്ള യുഎഇ സ്വദേശികൾക്കും താമസ വീസയുള്ള വിദേശികൾക്കും വിദേശത്തു പോകാൻ അനുമതി ലഭിക്കും.
ചികിത്സ, വിദ്യാഭ്യാസം, ജോലി, ബിസിനസ്, ജീവകാരുണ്യം, വിദേശത്തുള്ള യുഎഇ പൗരനെ സന്ദർശിക്കാൻ പോകുന്ന അടുത്ത ബന്ധുക്കൾ എന്നിവർക്കാണ് യാത്രാനുമതി.വിനോദസഞ്ചാരത്തിന് തൽക്കാലം അനുമതിയില്ല. ഗുരുതര രോഗമുള്ള 70നു മുകളിൽ പ്രായമുള്ളവർക്ക് യാത്രാനുമതി നൽകില്ല. ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ www.ica.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.50 ദിർഹമാണ് ഫീസ്.യുഎഇയിലേക്ക് മടങ്ങണമെങ്കിലും ഐസിഎ വെബ്സൈറ്റിൽനിന്ന് പ്രത്യേക അനുമതി എടുക്കണം. ഇത് ലഭിച്ച ശേഷം മാത്രം ടിക്കറ്റ് എടുക്കാൻ പാടുള്ളു.