റിയാദ് : കൊറോണ ബാധയെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രാഫിക് സേവനങ്ങൾ പുനരാരംഭിച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതിനെ തുടർന്നാണ് പുതിയ തീരുമാനം. വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇതുവരെ താത്കാലികമായി നിർത്തി വെച്ചിരിക്കുകയിരുന്നു. സേവനങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ട്രാഫിക് ഉദ്യോഗസ്ഥർ എല്ലാ വാഹന ഉടമകളെയും നേരിട്ട് ബന്ധപ്പെട്ട് വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കയും അവ പരിശോധിച്ച് ഉറപ്പു വരുത്താൻ വാഹന ഉടമകളോട് നിർദ്ദേശിക്കുകയും ചെയ്തു. ജൂലൈ 22 മുതൽ ട്രാഫിക് നിയമലംഘനങ്ങൾ ചാർജ് ചെയ്തു തുടങ്ങുന്നതിനു മുൻപായി എല്ലാ രേഖകളും കൃത്യമാക്കണം എന്നും ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.