ബെയ്റൂട്ട് : ലെബനൻ അതിർത്തിയിൽ ഇസ്രയേൽ സെനയ്ക്ക് നേരെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ ആക്രമണം. ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച ഇസ്രയേൽ ഹിസ്ബുള്ള ഭീകരരെ ലെബനനിലേക്ക് തുരത്തി. ആൾ നഷ്ടമുണ്ടായിട്ടില്ലെന്നാണ് ഇരു വിഭാഗവും അവകാശപ്പെടുന്നത്.
സിറിയയിൽ ഹിസ്ബുള്ള ഭീകരനെ ഇസ്രയേൽ വധിച്ചിരുന്നു, ഇതിന് ബദലായാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. പത്തോളം വരുന്ന ഭീകര സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണ വിവരം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെ ഇസ്രയേൽ ശക്തമായി പ്രതിരോധിച്ചതായും അവർ ലെബനനിലേക്ക് തന്നെ രക്ഷപ്പെട്ടതായും സൈന്യം വ്യക്തമാക്കി. അതേ സമയം ഇസ്രയേൽ ടാങ്ക് ആക്രമിക്കപ്പെട്ടു എന്ന വാർത്ത ഇസ്രയേൽ നിഷേധിച്ചു.
ലെബനൻ അതിർത്തിയിൽ നിന്ന് ഉണ്ടാകുന്ന ഏത് ആക്രമണത്തിനും ആ രാജ്യം ഉത്തരവാദിയായിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.