ചില സിനിമകളിൽ കാണുന്ന വില്ലൻമാരെ നമ്മൾ നേരിട്ട് കണ്ടാൽ പോലും നമ്മൾ ഭയപ്പപ്പെടും അവർ നന്മുടെ ഉള്ളിൽ പകർന്നു തന്ന ആ വില്ലൻ മാനറിസമാണ് അതിനു കാരണം. അത്തരമൊരു നടനാണ് അന്തരിച്ച അനിൽ മുരളി.
മലയാള സിനിമയില്‍ നായകനെ പോലെ തന്നെ പ്രാധാന്യമേറിയതാണ് വേഷമാണ് വില്ലന്‍ വേഷവും. എന്നാല്‍ ഇത് അഭിനയിച്ച് ഫലിപ്പിക്കുക അല്ലെങ്കില്‍ അതിലൂടെ ആരാധകരെ നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ അനില്‍ മുരളി എന്ന അതുല്യ നടന് അതിനു സാധിച്ചു. വില്ലന്‍ മാനറിസം വേണ്ടുവോളമുള്ള ഒരു നടന്‍ എന്നു തന്നെ പറയാം. വില്ലനായും പ്രതിനായകനായി ആരാധകര്‍ക്കിടയില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു അദ്ദേഹം.
ചെയ്ത വേഷങ്ങളെല്ലാം തന്നെ തന്റേതായ ശൈലിയില്‍ മികവുറ്റതാക്കി. എങ്കിലും അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളാണ് പ്രേക്ഷകര്‍ അല്ലെങ്കില്‍ ആരാധകര്‍ കൂടുതലായും ഏറ്റെടുത്തത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അനില്‍ മുരളി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്കും കടന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലായി ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. വാല്‍ക്കണ്ണാടി, ദൈവത്തിന്റെ വികൃതികള്‍, മാണിക്യകല്ല്, പോക്കിരിരാജ, ബാബാ കല്യാണി, അവതാരം, ലയണ്‍, ജോസഫ് തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമാലോകത്തിന് പകരം വയ്‌ക്കാന്‍ പറ്റാത്ത നടന്‍. അദ്ദേഹം ചെയ്തിരുന്ന, ഇനിയും ആടിത്തീർക്കേണ്ട ഒട്ടേറെ വേഷങ്ങൾ ബാക്കി വച്ചാണ് അനിൽ മുരളി എന്ന യാത്രയായത്. മരണം എന്ന രംഗബോധമില്ലാത്ത വില്ലനൊപ്പം….