തമിഴ് നാട്ടിലെ മന്നാർഗുഡി എന്ന സ്ഥലത്തുള്ള രാജഗോപാലസ്വാമി ക്ഷേത്രത്തിലെ പിടിയാനയാണ് വ്യത്യസ്തമായ മുടിയഴകുമായി സോഷ്യൽ മീഡിയയിൽ തരംഗമായത് .2003 ലാണ് സെൻകമലം രാജഗോപാലസ്വാമി ക്ഷേത്രത്തിൽ എത്തിയത്
പാപ്പാൻ ആനയുടെ മുടി ചീകി ഒതുക്കുന്ന ചിത്രം ഫോറസ്റ്റ് ഓഫീസറായ സുധ രാമനാണ് , തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചതാണ് തരംഗമായത് . “ബോബ്-കട്ട്-സെൻകമലം എന്നറിയപ്പെടുന്ന ഈ ആനയുടെ മുടിയഴകിന് ധാരാളം ആരാധകർ ഉണ്ട് ” എന്ന് പറഞ്ഞു കൊണ്ടാണ് അവർ ചിത്രം പങ്കു വെച്ചത് .
2018 ലാണ് ആദ്യമായി ഈ ആനയുടെ ചിത്രം തരംഗമായത് . പാപ്പാനായ രാജഗോപാൽ സ്വന്തം കുഞ്ഞിനെ പോലെയാണ് ആനയെ കൊണ്ട് നടക്കുന്നത് . ആനയുടെ ചിത്രം തരംഗമായപ്പോൾ , ആനയുടെ മുടി ഇങ്ങിനെ വളർത്തി വെട്ടിയിടാനുണ്ടായ പ്രചോദനം എന്തായിരുന്നു എന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി ഇതായിരുന്നു. ഒരു ആനകുട്ടിയുടെ മുടി ബോബ് കട്ട് ചെയ്തിട്ടിരിക്കുന്ന വീഡിയോയാണ് , തന്റെ ആനയുടെ മുടിയും വെട്ടി ഭംഗിയാക്കാൻ പ്രേരിപ്പിച്ചത് എന്നാണ്. ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടക്കുന്ന ആന ശാന്തയും അനുസരണശീലവുമുള്ളതു കൊണ്ടാണ് തനിക്കിതുപോലെ അവളെ ഒരുക്കാൻ സാധിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു .
അതിന് ശേഷം വീണ്ടും “ബോബ്-കട്ട് -സെൻകമലം ” സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് കഴിഞ്ഞ മാസം ഫോറസ്റ്റ് ഓഫീസർ പങ്കു വെച്ച ചിത്രത്തിലൂടെയാണ് .ആനയുടെ ചിത്രം പങ്കു വെച്ചതിനു പിന്നാലെ , ആനകളെ തടവിലാക്കുന്നതിനെ എതിർത്ത് കൊണ്ടും ധാരാളം പേർ രംഗത്ത് വന്നു. ഇത്തരത്തിലുള്ള എതിർപ്പുകൾക്കു മറുപടിയായി ഫോറസ്റ്റ് ഓഫീസർ പറഞ്ഞത് , നാട്ടാനയായി വളരുന്ന ആനകൾക്ക് ഒരിക്കലും കാടിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സാധിക്കില്ല എന്നതായിരുന്നു . ചിത്രം തരംഗമായപ്പോൾ ആനയെ രാജഗോപാലസ്വാമി ക്ഷേത്രത്തിൽ ചെന്ന് കണ്ടവർ പറഞ്ഞത്, ഒരുപാടു സ്നേഹവാൽസല്യങ്ങൾ അനുഭവിച്ചാണ് സെൻകമലം അവിടെ ജീവിക്കുന്നത് എന്നായിരുന്നു .
മുടി ബോബ് കട്ട് ചെയ്തു നടക്കുന്ന ‘ സുന്ദരി ആന ‘ ആരാധകർക്ക് ഏറെ പ്രിയപെട്ടവളാണ്.