ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 04:49 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: റെയില്‍വേ റിക്രൂട്ട്മെന്റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടികളെ വഴിയില്‍ വെച്ച് അധിക്ഷേപിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരന്‍ അക്ബര്‍ അലി പി. (29) മുന്‍പും പെണ്‍വാണിഭക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളെന്ന് പോലീസ്. ഇക്കഴിഞ്ഞ ജൂലൈയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഹൈടെക് രീതിയില്‍ അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബറിനെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തത്. നിലവില്‍ പെണ്‍കുട്ടികളെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ഇയാളെയും കൂട്ടാളികളെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മുന്‍പ് എളമക്കര, കടവന്ത്ര പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അക്ബറിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കുടുങ്ങുന്നത്. എസ്‌കോര്‍ട്ട് സര്‍വീസുകള്‍ക്കായുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു ഇവരുടെ ഇടപാടുകള്‍. അക്ബറിന്റെ കൂട്ടാളികളായ മന്‍സൂര്‍ അലി (31), ഷെഫീഖ് (27) എന്നിവരായിരുന്നു ആപ്പ് വഴിയുള്ള ഇടപാടുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം 20,000 രൂപ മാസവാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു അന്ന് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

ഒരു ഇടപാടിന് 3,000 രൂപ വീതം ഈടാക്കിയിരുന്ന സംഘം, ഈ തുക സ്വീകരിച്ചിരുന്നത് അനാശാസ്യ കേന്ദ്രത്തില്‍ അക്ബര്‍ അലിയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ക്യുആര്‍ കോഡ് വഴിയായിരുന്നു. ഇതില്‍ നിശ്ചിത തുക കമ്മീഷനായി മാറ്റിവെച്ച ശേഷം ബാക്കി തുക അക്ബര്‍ സ്വന്തമാക്കുകയായിരുന്നു രീതി. അന്ന് നടത്തിയ റെയ്ഡില്‍ അസം, ബംഗാള്‍ സ്വദേശികളായ ആറ് യുവതികളെ പോലീസ് മോചിപ്പിച്ച് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.

പെണ്‍കുട്ടികളെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അക്ബര്‍ നടത്തിയിരുന്ന ഒരു ലോഡ്ജില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഒരു ലക്ഷം രൂപ മാസവാടക നല്‍കി മൂന്ന് നിലകളുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നില പൂര്‍ണ്ണമായും എടുത്തായിരുന്നു ഇയാള്‍ പുതിയ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. നിലവില്‍ മര്‍ദ്ദനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ ഈ ലോഡ്ജിലെ ജീവനക്കാരും അക്ബറിന്റെ സെക്‌സ് റാക്കറ്റിലെ പങ്കാളികളുമാണ്.

അതേസമയം, അക്ബര്‍ അലി, ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയാണ്. പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: sex racketkochi women assault caseculprit akbar ali
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies