ആ കൊടും ക്രൂരതയുടെ ഓര്‍മ്മപ്പെടുത്തലായി വീണ്ടും ഹിരോഷിമാ ദിനം. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 നാണ് ലോകത്താദ്യമായി അണുബോംബ് പ്രയോഗിച്ചത്. അതില്‍ എരിഞ്ഞടങ്ങിയത് ഹിരോഷിമയിലെ ഒന്നുമറിയാത്ത ലക്ഷകണക്കിനാളുകളും. ജപ്പാനെ കീഴടക്കാനായി അമേരിക്കയാണ് ആറ്റംബോംബ് വർഷിച്ചത് . ഇവിടെ കത്തിക്കരിഞ്ഞു പോയതും അതിന്റെ ഭാരം പേറി ജീവിച്ചവരും ലക്ഷക്കണക്കിനാണ്. ജപ്പാനെ പരാജയപ്പെടുത്താനായി അമേരിക്ക കണ്ടെത്തിയ അല്ലെങ്കില്‍ പുറത്തെടുത്ത വജ്രായുധം. ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന നഗരമായ ഹിരോഷിമയെ പൂര്‍ണമായും ഇല്ലാതാക്കിയെന്നു തന്നെ പറയാം. അമേരിക്കന്‍ വ്യോമസേനയുടെ ബി-29 ബോംബര്‍ വിമാനമായ എനോള ഗേ യില്‍ നിന്നാണ് ലിറ്റില്‍ ബോയി എന്നു പേര് നല്‍കിയ ബോംബ് പ്രയോഗിച്ചത്. മൂന്നു മീറ്റര്‍ നീളവും 440 കിലോമീറ്റര്‍ കിലോഗ്രാം ഭാരവുമാണ് ഈ ബോംബിനുണ്ടായിരുന്നത്.
എന്നാല്‍ ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാനമായ നാഗസാക്കിയില്‍ ഓഗസ്റ്റ് 9 ന് വീണ്ടും അമേരിക്ക അണുവായുധം പ്രയോഗിച്ചു. ഇവിടേയും ഒരുപാട് ജീവനുകള്‍ കത്തിയമര്‍ന്നു. അതോടെ ജപ്പാന് അടിയറവു പറയേണ്ടി വന്നു. നാലു വര്‍ഷക്കാലം നീണ്ടു നിന്ന രണ്ടാം മഹായുദ്ധം അവസാനിക്കുകയും ചെയ്തു. എന്നാല്‍ അതിനായി ബലി കൊടുക്കേണ്ടി വന്നത് ഒന്നുമറിയാത്ത ഒരുപാട് ജനങ്ങളുടെ ജീവനായിരുന്നു. ഉയത്തില്‍ പൊങ്ങിയ പുകയില്‍ ഒരു ജനത ഇല്ലാതായി. റേഡിയേഷന്റെ അതിപ്രസരം സഹിക്കവയ്യാതെ വീണ്ടും ഒരുപാട് കാലം ഹിരോഷിമയിലെ ജനങ്ങള്‍ ദുരിതം പേറി ജീവിച്ചു മരിച്ചു. പിന്നീട് ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം അതിന്റെ ബാക്കി പത്രങ്ങളായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജപ്പാനിലെ ഈ കൊച്ചു നഗരം വീണ്ടും പൂക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്നകാര്യമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ അണുബോംബിന്റെ മാരകശക്തി അറിഞ്ഞവര്‍ മറ്റു രാജ്യങ്ങള്‍ക്കെതിരെ ഇനിയും പ്രയോഗിക്കുമോ. അവിടെയും മരിച്ചുവീഴുന്നത് ലക്ഷങ്ങളാവാം. എന്നാല്‍ ഇനി അങ്ങിനെയൊന്ന് ഇല്ലാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം….