തിരുവന്തപുരം: സംഗീത സംവിധായകന് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സിബിഐ അന്വേഷണം തുടരുന്നു. ബാലഭാസ്കറിന്റെ അച്ഛന് കെ സി ഉണ്ണിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. കേസിലെ മറ്റ് പല സാക്ഷികളെയും വരും ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്ന് സിബിഐ ഇന്നലെ മൊഴിയെടുത്തിരുന്നു.
ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘത്തിന് പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്. ബാലഭാസ്കറിന്റെ അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷ്മിയോട് തൃശ്ശൂരിലുള്ള യാത്രയും മടക്കവും സാമ്പത്തിക ഇടപാടുകളും അടക്കമുള്ള കാര്യങ്ങള്‍ സിബിഐ ചോദിച്ചറിഞ്ഞു.
അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രെെവർ അര്‍ജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി ക്രെെംബ്രാഞ്ചിന്റെ കണ്ടെത്തലും ഇതാണ്.