ന്യൂഡൽഹി : ഡല്‍ഹി കലാപത്തിലെ മുഖ്യപ്രതിയും ,ആം ആദ്മി പാര്‍ട്ടി മുന്‍കൗണ്‍സിലറുമായ താഹിര്‍ഹുസൈനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹി കലാപത്തിനു പണം സമ്പാദിക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ തേടിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണിത്.
തബ്ലീഗി ജമാഅത്ത് സംഭവത്തിന്റെ ഭാഗമായി നിസാമുദ്ദീൻ മർകസ് മേധാവി മൗലാന സാദുമായി താഹിർ ഹുസൈൻ ബന്ധപ്പെട്ടതായി അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. മർകസിന്റെ അക്കൗണ്ടുകൾ വഴിയാണ് കലാപത്തിനു വിദേശ ധനസഹായം ലഭിക്കുന്നതെന്നാണ് നിഗമനം. മർകസുമായി ബന്ധപ്പെട്ട ആളുകളുടെ 32 അക്കൗണ്ടുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
താഹിർ ഹുസൈനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. കടലാസ കമ്പനികൾ വഴി നിയമവിരുദ്ധമായി 1.02 കോടി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായാണ് കേസ് . ഈ പണം കലാപത്തിനു ഉപയോഗിച്ചതായും സംശയമുണ്ട്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താഹിർ ഹുസൈന്റെ സ്ഥലങ്ങളും വസതികളും റെയ്ഡ് ചെയ്തിരുന്നു. കലാപത്തിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫാറൂഖും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ് . കലാപത്തിൽ തനിക്ക് പങ്കുണ്ടെന്ന് താഹിർ ഹുസൈൻ സമ്മതിച്ചിരുന്നു.
ഐബി ഉദ്യോഗസ്ഥന്‍അങ്കിത് ശര്‍മയുടെ കൊലപാതകമുള്‍പ്പെടെ കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍പ്രതിയാണ് ഹുസൈൻ.ഫെബ്രുവരി 24ന് ചാന്ദ്ബാഗില്‍നടന്ന സംഘർഷത്തിൽ രണ്ട് പൊലീസുകാരടക്കം 48 പേരാണ് മരിച്ചത്. ഇതുവരെ 531 കേസുകള്‍റജിസ്റ്റര്‍ചെയ്തു, 1,647 പേരെ അറസ്റ്റ് ചെയ്തു
Comments