കോഴിക്കോട്: സ്വർണക്കടത്തില്‍ അറസ്റ്റിലായ ടി.എം. സഞ്ജുവിന്റെ ഭാര്യ പിതാവ് ഷംസുവിന്റെ വീട്ടിൽ എൻഐഎ പരിശോധന.കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ഭാര്യ പിതാവിന്റെ ജ്വല്ലറിയിലൂടെ സ്വർണം വിറ്റഴിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തിയത്.
സി പി എം നിയന്ത്രണത്തിൽ ഉള്ള ഹൃദയ പാലിയേറ്റിവ് കെയർ ഭാരവാഹിയാണ് ഷംസു. പരിശോധനയിൽ നിർണ്ണായക രേഖകൾ കണ്ടെടുത്തു.
അതേസമയം, സ്വര്‍ണക്കടത്തില്‍ എന്ഫോഴ്സ്മെനന്റ്റജിസ്റ്റര് ചെയ്ത കേസില്‍ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടാന്‍ ഇ.ഡി ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് കേസ് പരിഗണിക്കുക. കസ്റ്റംസ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറാം പ്രതി ഹംജദ് അലിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
Comments