സ്വയംഭൂവായ തിരുനക്കര തേവരും , സ്വപ്ന ദർശനം നൽകിയ ഋഷഭവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

സ്വയംഭൂവായ തിരുനക്കര തേവരും , സ്വപ്ന ദർശനം നൽകിയ ഋഷഭവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 02:35 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ കോട്ടയം ജില്ലയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനക്കര മഹാദേവ ക്ഷേത്രം . തിരുനക്കര മൈതാനം എന്നറിയപ്പെടുന്ന വലിയ മതില്കെട്ടിനകത്ത് സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ക്ഷേത്രത്തിൽ   തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെ ചൈതന്യം തന്നെയാണ് കുടിക്കൊള്ളുന്നത് .

അഞ്ഞൂറ് കൊല്ലത്തോളം പഴക്കം വരുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് നക്കര എന്നാണ് അറിയപ്പെട്ടിരുന്നത് . കുന്നുംപുറം ആയിരുന്ന സ്ഥലം കാടുപിടിച്ചു കിടന്നിരുന്ന പ്രദേശം കൂടിയായിരുന്നു എങ്കിലും ചില ആളുകൾ ചേന മുതലായവ കൃഷി ചെയ്യാൻ ഈ സ്ഥലം ഉപയോഗിച്ചിരുന്നു . ക്ഷേത്രം പണി കഴിപ്പിച്ചതിനു ശേഷം ആണ് നക്കര എന്നറിയപ്പെട്ടിരുന്ന സ്ഥലം തിരുനക്കരയായി മാറിയത് .

ക്ഷേത്രത്തിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . തെക്കുംകൂർ രാജാക്കന്മാർ ഭരിച്ചിരുന്ന സ്ഥലമായിരുന്നു ഇന്ന് തിരുനക്കര എന്നറിയപ്പെടുന്ന സ്ഥലം . തെക്കുംകൂർ രാജാക്കന്മാരിൽ ഒരാൾ എല്ലാ മാസവും തിങ്കൾ ഭജനം നടത്താൻ തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ പോവുക പതിവായിരുന്നു . പ്രായാധിക്യത്താൽ തീർത്തും അവശനായ രാജാവിന് വയ്യെങ്കിലും വടക്കുംനാഥ ക്ഷേത്രത്തിൽ പോകാതെയിരിക്കുന്നത് വളരെയധികം മനഃക്ലേശം ഉണ്ടാക്കുന്ന വസ്തുതയായിരുന്നു .

ഒരു പ്രാവശ്യം വടക്കുംനാഥന്റെ മുന്നിൽ ചെന്ന രാജാവ് , തനിക്കു വയ്യാതായിരിക്കുന്നു എന്നും , ഭഗവാനെ കാണാൻ വരാതെയിരിക്കുക എന്നത് സങ്കടകരമായ കാര്യം ആയതിനാൽ തന്റെ ജീവൻ എത്രയും വേഗം എടുക്കണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു . അന്ന് രാത്രി ഉറക്കത്തിലായിരുന്ന രാജാവിന്റെ സ്വപനത്തിൽ വടക്കുംനാഥൻ പ്രത്യക്ഷപ്പെടുകയും , ഇനി എന്നെ കാണാൻ ആയി ഇവിടം വരെ വന്നു ബുദ്ധിമുട്ടേണ്ട എന്നും , ഞാൻ താങ്കളുടെ കൂടെ വന്നു നക്കരയിൽ കുടികൊള്ളാം എന്നും പറഞ്ഞു . ഞാൻ ഇരിക്കുന്ന സ്ഥലത്തിന്റെ പുരോഭാഗത്ത് വൃഷഭനും , പശ്ചാൽ ഭാഗത്ത് വെളുത്ത ചെത്തിയും കാണും എന്ന് അരുളി ചെയ്യുകയും ചെയ്തു . രാജാവ് കണ്ണ് തുറന്ന് നോക്കിയപ്പോൾ ആരെയും കാണാതിരുന്നതിനാൽ അത് വടക്കുംനാഥ സ്വാമി തന്നെയാണ് എന്നുറപ്പിച്ചു കൊണ്ട് രാജാവ് വീണ്ടും ഉറക്കത്തിലേക്കാണ്ടു .

പിറ്റേന്ന് തൃശ്ശൂരിൽ നിന്ന് പോരുന്ന വഴി വൈക്കത്തമ്പലത്തിൽ കയറി തൊഴാൻ കയറിയ രാജാവ് , ദീക്ഷ വളർത്തിയും രുദ്രാക്ഷമാലയും ഒക്കെ ധരിച്ചു ധ്യാനത്തിൽ ഇരിക്കുന്ന ആളെ കണ്ടു അതാരാണെന്ന് തിരക്കുകയും , ഒരുപാടു ബാധ്യതകളും ദാരിദ്ര്യവും ഒക്കെ ഉള്ള പേരാമ്പ്ര ഇല്ലത്തെ നമ്പൂതിരി ആണെന്ന് അറിയുകയും ചെയ്തു . അദ്ദേഹത്തിന്റെ കഷ്ടതകൾ അറിഞ്ഞ രാജാവ് അദ്ദേഹത്തെ കൂടെ കൂട്ടുകയും , നമ്പൂതിരി രാജാവിനൊപ്പം നക്കരയിലെ തളിയിൽ എന്ന സ്ഥലത്തു താമസിക്കുകയും ചെയ്തു .

പേരാമ്പ്ര തിരുമേനി രാജാവിനോട് പറഞ്ഞു കൊണ്ട് തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന സ്വാമിയാർമഠത്തിൽ എത്തുകയും , തന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ ആവും വിധം സഹായിക്കാം എന്നും , ചതുർമാസം അവസാനിക്കാറായതിനാൽ അതിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു മടങ്ങാം എന്നും അതുവരെ അവിടെ തങ്ങാം എന്നും പറഞ്ഞു . ചതുർമാസത്തിൽ സ്വാമിയാർ മഠത്തിൽ ചെറിയ രീതിയിൽ ഉള്ള സദ്യ നടത്തപെടുന്നതിനാൽ , ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് നിന്ന് സദ്യ വട്ടത്തിനുള്ള വകകൾ ശേഖരിക്കാൻ പോയവർ ചേന പറിക്കാനായി മണ്ണിൽകുഴിച്ചപ്പോൾ ചോര പൊടിയുകയും , ഭയപ്പെട്ട്‌ ഓടി വന്നു സ്വാമിയാർ മഠത്തിൽ കാര്യം അറിയിക്കുകയും ചെയ്തു .

ഇത് കേട്ട സ്വാമിയാർ ചോര പൊടിഞ്ഞ സ്ഥലത്തു ചെന്ന് മണ്ണ് മാറ്റി നോക്കിയപ്പോൾ , ഒരു ശിവലിംഗം മുളച്ചു നിൽക്കുന്നതായി കാണുകയും , മഠത്തിൽ നിന്ന് സാധനങ്ങൾ വരുത്തിച്ചു നേദ്യം കഴിക്കുകയും ചെയ്തു . ഇതിനു ശേഷം എല്ലാവരും ചേർന്ന് ഈ വിവരം രാജാവിനെ അറിയിക്കുകയും , അദ്ദേഹം വന്നു നോക്കിയപ്പോൾ ശിവലിംഗത്തിന്റെ പുരോഭാഗത്തു വൃഷഭനും , പശ്ചാൽ ഭാഗത്ത് വെള്ള ചെത്തിയും ദർശിച്ചു . തന്റെ സ്വപ്നം ഓർത്ത രാജാവ് ഇത് വടക്കുംനാഥൻ തന്നെയാണ് എന്നുറപ്പിക്കുകയും ശിവലിംഗം കണ്ടുകിട്ടിയിടത്തു എല്ലാ പ്രൗഢിയോടും കൂത്തമ്പലം ഉൾപ്പെടെയുള്ള സൗകര്യത്തോടു കൂടിയുള്ള ക്ഷേത്രം പണി കഴിപ്പിക്കുകയും , ഉത്സവം , നിത്യ പൂജ , ആട്ടവിശേഷം എന്നിവ നടത്താനുള്ള വക കൊടുക്കുകയും ചെയ്തു . പേരാമ്പ്ര നമ്പൂതിരിയെ അവിടത്തെ ശാന്തിയായി നിയമിക്കുകയും ചെയ്തു .

ക്ഷേത്ര നിർമ്മാണവും മറ്റ് ചടങ്ങുകളും എല്ലാം എല്ലാം കഴിഞ്ഞു കഴിഞ്ഞപ്പോൾ , നിത്യവും ആ പ്രദേശത്തുള്ള കർഷകരുടെ നെൽപ്പാടങ്ങളും കൃഷിസ്ഥലങ്ങളും ഒരു കാള വന്നു നശിപ്പിക്കുന്നതായി പരാതി ഉയർന്നു . ദൂരെ നിന്ന് നോക്കുമ്പോൾ കാണാമെങ്കിലും അടുത്ത് ചെല്ലുമ്പോൾ അതെങ്ങോട്ടോ ഓടി മറയുന്നു . ഒടുവിൽ നിലാവുള്ള ഒരു രാത്രിയിൽ ആളുകൾക്കിടയിൽ നിന്ന് ആരോ ഒരു കല്ല് വലിച്ചെറിയുകയും അത് കാളയുടെ മേൽ കൊള്ളുകയും ചെയ്തു . അന്ന് രാത്രി കാള തെക്കുംകൂർ രാജാവിന്റെ ദർശനത്തിൽ വന്നു താങ്കൾ ബാക്കി എല്ലാം കാര്യത്തിനും ഉള്ള വകകൾ മാറ്റി വെച്ചു എന്നാൽ ഭഗവാന്റെ വാഹനമായ എനിക്ക് വേണ്ടി ഒന്നും മാറ്റി വെച്ചില്ല എന്നരുളി ചെയ്യുകയും ചെയ്തു , ആയതിനാൽ എനിക്ക് മോഷ്ടിച്ച് കഴിക്കേണ്ടി വരികയും ഇന്ന് കല്ല് കൊണ്ട് ഏറ് കൊള്ളുകയും ചെയ്തു എന്നറിയിച്ചു . പിറ്റേന്ന് രാവിലെ തന്നെ രാജാവ് കാളക്ക് ഏറ് കൊണ്ട പാടത്തെ വകയെല്ലാം അതിനു നിവേദ്യം ആയി സമർപ്പിക്കണം എന്ന് പറയുകയും മറ്റു വകകൾ നിവേദ്യത്തിനായി നീക്കി വെക്കുകയും ചെയ്തു .

തിരുനക്കര ക്ഷേത്രം ഓരോ ദിനവും പ്രശസ്തിയാർജ്ജിച്ചു വരികയും ഇന്ന് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭഗവാനായി കോട്ടയത്തിന്റെ ഹൃദയഭാഗത്തു തന്നെ പ്രൗഢഗംഭീരതയോടു കൂടി നിലകൊള്ളുകയും ചെയ്യുന്നു .ക്ഷേത്രത്തിൽ തിരുനക്കര തേവർക്കൊപ്പം , ശാസ്താവ് , നാഗങ്ങൾ , ഗണപതി , ദേവി , മുരുകൻ , ബ്രഹ്മരക്ഷസ്സ്, വടക്കുംനാഥൻ എന്നിവരും കുടികൊള്ളുന്നു .തുലാം , മീനം , മിഥുനം മാസങ്ങളിലായി മൂന്ന് ഉൽസവങ്ങൾ ആണ് ക്ഷേത്രത്തിൽ നടത്തപ്പെടുന്നത് അതിൽ പ്രധാനം മീനമാസത്തിലെ ഉത്സവമാണ് .

Tags: kerala templesTemples in Kerala
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies