ഇറ്റാനഗര്‍: ഇന്ത്യൻ അതിർത്തികൾ കയ്യേറാൻ ചൈന ഒരു വശത്ത് ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഗ്രാമീണരോട് സഹാനുഭൂതിയോടെ പെരുമാറി ഇന്ത്യൻ സൈന്യം.അരുണാചല്‍ പ്രദേശിന്റെ മലനിരകളില്‍ അതിര്‍ത്തിക്കിപ്പുറം പെട്ടുപോയ മലയാടുകളേയും യാക്കുകളേയും അവയുടെ കിടാവുകളേയുമാണ് സൈന്യം അതിര്‍ത്തിക്കപ്പുറത്തേക്ക് സുരക്ഷിതമായി എത്തിച്ചത്. അരുണാചലിലെ കിഴക്കന്‍ കമാന്റിലെ സൈനികരാണ് ചൈനീസ് ഗ്രാമീണരുടെ കന്നുകാലികളെ തിരികെ എത്തിച്ചത്. ആകെ 13യാക്കുകളും 4 കിടാവുകളേയുമാണ് അതിര്‍ത്തി കടത്തി വിട്ടത്.
കിഴക്കന്‍ കാമേംഗ് മേഖലയിലാണ് സൈന്യം സേവനം നടത്തിയത്. സ്ഥിരം പട്രോളിംഗിനിടെയാണ് കൂട്ടം തെറ്റിയ വളര്‍ത്തുമൃഗങ്ങളെ സൈനികർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലനിരകളില്‍ വഴിതെറ്റി അതിര്‍ത്തി കടന്ന മൂന്ന് ചൈനീസ് സഞ്ചാരികളെ തണുപ്പകറ്റാനുള്ള കോട്ടും ഭക്ഷണങ്ങളും നല്‍കി ഇന്ത്യന്‍ സൈന്യം മടക്കി അയച്ചിരുന്നു. അതേസമയം അരുണാചലിലെ അഞ്ച് ഗോത്രവര്‍ഗ്ഗക്കാരെ ചൈനീസ് പട്ടാളം തടവിലാക്കിയെന്ന അഭ്യൂഹം നിലനില്‍ക്കുകയാണ്.
Comments