ജനീവ: മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എണ്ണിഎണ്ണിപ്പറഞ്ഞ് പാകിസ്താനെ പിച്ചിചീന്തി ഇന്ത്യ ജനീവയില്‍. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. 46-ാം സെഷനിലാണ് ഇന്ത്യ പാകിസ്താനേയും തുർക്കിയേയും ഇസ്ലാമിക കൂട്ടായ്മ രാജ്യങ്ങളുടെ പ്രതിനിധികളേയും ശക്തമായി പ്രതിരോധിച്ചത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പവാന്‍ ബധേയാണ് ശക്തമായ മറുപടി പറഞ്ഞത്. എന്ത് ധാര്‍മ്മികതയുടെ അടിസ്ഥാന ത്തിലാണ് തുര്‍ക്കി ഇന്ത്യക്കെതിരെ പാകിസ്താനെ പിന്തുണയ്‌ക്കുന്നതെന്നും ഇന്ത്യ ചോദിച്ചു. സഭയിലെ മറ്റംഗങ്ങളും ഇരുരാജ്യങ്ങളുടെ നിലപാടുകളെ സംശയം പ്രകടിപ്പിച്ചതോടെ പാകിസ്താനും തുര്‍ക്കിയും പ്രതിരോധത്തിലായി.
സഭയില്‍ ജമ്മുകശ്മീര്‍ വിഷയം ഉന്നയിച്ച തുര്‍ക്കിയെ ഇതുവരെ ഇല്ലാത്ത വിധം രൂക്ഷമായാണ് ഇന്ത്യ വിമര്‍ശിച്ചത്. ഇന്ത്യയുടെ തീര്‍ത്തും ആഭ്യന്തരവിഷയമായ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഒരു കാരണവശാലും ആരേയും ഇടപെടാന്‍ അനുവദിക്കില്ലെന്നും ജനാധിപത്യമര്യാദ കളെന്താണെന്ന് ആദ്യം മനസ്സിലാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി തിരിച്ചടിച്ചു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പവാന്‍ ബധേയാണ് ശക്തമായ മറുപടി സഭയ്‌ക്ക് മുന്നില്‍ വച്ചു.
‘ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കേന്ദ്രഭരണ പ്രദേശങ്ങളാണ് ജമ്മുകശ്മീരും ലഡാക്കും. അതിനെതിരെ സഭയില്‍ വച്ചിരിക്കുന്ന എല്ലാ പരാമര്‍ശങ്ങളും തങ്ങള്‍ തള്ളുകയാണ്. ഇസ്ലാമിക കൂട്ടായ്മയെ സ്വയം പാകിസ്താന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണ്.അംഗങ്ങള്‍ സ്വയം പാകിസ്താന്റെ നയങ്ങളെ അനുകൂലിക്കുകയാണോ എന്ന് വ്യക്തമാക്കണം.’ പവാന്‍ ബധേ പറഞ്ഞു.
പരസ്യമായി മനുഷ്യാവകാശ ലംഘനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം സഭയുടെ പോലും നിരീക്ഷണത്തിലാണ്. അവരാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതികള്‍ ഇന്ത്യക്കെതിരെ ഉന്നയിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. അനധികൃതമായി ഇന്ത്യയുടെ പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് മറക്കരുതെന്ന നിര്‍ണ്ണായക സൂചനയും ഇന്ത്യ സഭയില്‍ വച്ചു. ബലൂചിസ്താനിലേയും ഖൈബര്‍ പഖ്തൂണ്‍ഖ്വായിലേയും പ്രക്ഷോഭങ്ങളും കൂട്ടക്കൊലകളും ഇന്ത്യ ചൂണ്ടിക്കാട്ടി.
Comments