ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പകുതിയോടെ കൊറോണ പ്രതിസന്ധി മാറുമെന്ന് എയിംസ് കമ്മൂ്യൂണിറ്റി മെഡിസിന് മേധാവി. കൊറോണ പ്രതിരോധ മരുന്നു ലഭ്യമായാലും ഇല്ലെങ്കിലും കൊറോണ വ്യാപനം രാജ്യത്ത് ക്രമേണ കുറയുമെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണത്തില്‍ അറുനൂറു സന്നദ്ധ പ്രവര്‍ത്തകരിലാണ് മരുന്ന് പരീക്ഷിച്ചത്. അടുത്ത വര്‍ഷം പകുതിയോടെ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയിലെ കൊറോണ വാക്സിന് പരീക്ഷണത്തിന് അനുമതി കിട്ടിയ മരുന്നു നിര്‍മ്മാണ കമ്പനികളുടെ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ഏഴ് കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്.
ഭാരത് ബയോ ടെക്, സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് റിലയൻസ് ലെെഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അരബിന്ദോ ഉള്‍പ്പെടെ ഏഴ് കമ്പനികള്‍ക്കാണ് നിലയില്‍ അനുമതി. ഇതില്‍ രണ്ടെണ്ണം വിദേശ വാക്സിനുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments