ന്യൂഡല്‍ഹി : ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു . വ്യോമയാനമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്.
ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 19 മുതല്‍ സാധാരണ നിലയില്‍തന്നെ നടത്തുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി .
കൊറോണ പരിശോധന ഫലം പോസിറ്റീവായവർ യാത്ര ചെയ്തതിനെ തുടർന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത് .സെപ്തംബര്‍ 18 മുതലായിരുന്നു വിലക്ക് . ഡല്‍ഹിയിലെയും ജയ്പൂരിലെയും വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കൊറോണ രോഗി യാത്രചെയ്യാന്‍ ഇടയായത്. ഇക്കാര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് അധികൃതരെ അറിയിച്ചിരുന്നു.
യുഎഇയിലേക്ക് വരുന്നവര്‍ യാത്രചെയ്യുന്നതിന് 96 മണിക്കൂറിനകം നടത്തിയ കൊറോണ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് യുഎഇ നിഷ്കർച്ചിരുന്നു .
ഏതെങ്കിലും യാത്രക്കാരന് യുഎഇയില്‍ എത്തിയശേഷം രോഗം സ്ഥിരീകരിച്ചാല്‍ അവര്‍ക്ക് നല്‍കേണ്ടിവരുന്ന ചികിത്സയുടെയും ക്വാറന്റീന്‍ സൗകര്യത്തിന്റെയും ചിലവ് വഹിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ എയര്‍ഇന്ത്യ എക്‌സ്പ്രസിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
Comments