ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണസംവിധാനത്തെ നയിക്കുന്ന സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ കൊറോണ മൂലം മാറ്റില്ല. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് തീരുമാനം അറിയിച്ചത്. ഒക്ടോബര്‍ നാലിനാണ് യു.പി.എസ്.സി പരീക്ഷകള്‍ നടക്കാനിരിക്കുന്നത്. സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് പരീക്ഷകള്‍ ഇനി വൈകിപ്പിക്കാനികില്ലെന്ന് യു.പി.എസ്.സി അറിയിച്ചത്. രാജ്യത്തൊട്ടാകെ ആറു ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷകള്‍ക്കായി തയ്യാറായിരിക്കുന്നത്. യു.പി.എസ്.സി പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് 20 പരീക്ഷാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊറോണ പ്രതിസന്ധിക്കൊപ്പം പ്രളയം രൂക്ഷമായ പ്രദേശത്തെ പരീക്ഷാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്.
‘കോടതിയില്‍ നല്‍കിയ പരാതി ഞങ്ങള്‍ പരിശോധിച്ചു. പരീക്ഷ മാറ്റണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പരീക്ഷ മാറ്റിവയ്‌ക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലെന്നും കോടതിയെ ധരിപ്പിച്ചു. മെയ് 31ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം ജൂണിലേയ്‌ക്കും പിന്നീടാണ് ഒക്ടോബറിലേക്കും മാറ്റിയത്. ഇനി തീയതി മാറ്റാനാകില്ല’ യു.പി.എസ്. സി കൗൺസിൽ നരേഷ് കൗശിക് അറിയിച്ചു.
സുപ്രീം കോടതിയിലെ ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കറുടെ ബഞ്ചാണ് പരാതി പരിഗണിച്ചത്. വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷ എഴുതുന്ന പോലെ അവരുടെ കരിയര്‍ നഷ്ടപ്പെടുന്നില്ല. സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു യോഗ്യതാ പരീക്ഷ മാത്രമായതിനാല്‍ രാജ്യത്തെ അന്തരീക്ഷം നന്നാകുന്നതുവരെ പരീക്ഷ മാറ്റണം എന്നാണ് പരാതിയില്‍ പറയുന്നത്.
Comments