ലക്നൗ : ഹത്രാസ് കുടുംബത്തിന് നക്സൽ ബന്ധമുണ്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ നക്സൽ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. സീതാറാം യെച്ചൂരിയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ എത്തിയപ്പോൾ യുവതിയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് പുറത്ത് വന്നത്.
സി.പി.ഐ, സി.പി.ഐ-എം നേതാക്കളുടെ പ്രതിനിധിസംഘം ഒക്ടോബർ ആറിനാണ് കുടുംബത്തെ സന്ദർശിച്ചത്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു .ഈ സന്ദർശന വേളയിൽ നക്സൽ സ്ത്രീ സീതാറാം യെച്ചൂരിയുമായി സംഭാഷണം നടത്തിയതായി സൂചനയുണ്ട്. ഈ സ്ത്രീ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചുവെന്ന് ഇതും സൂചിപ്പിക്കുന്നു.
പെൺകുട്ടിയുടെ ബന്ധു കൂടിയായ ഇവർ ഏറെക്കാലമായി പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്.കൊലപാതകത്തിലടക്കം ഇവർക്ക് പങ്കുള്ളതായും സൂചനകളുണ്ട് . കഴിഞ്ഞ മാസം 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഇവർ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായി രേഖകളുണ്ട്.
അതിനു ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന റിപ്പോർട്ടുകൾ വന്ന് രണ്ട് ദിവസത്തിന് ശേഷം അവർ ഗ്രാമത്തിൽ എത്തിയിരുന്നു. യോഗി സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ടീം (എസ്ഐടി) കണ്ടെത്തിയതനുസരിച്ച് നക്സലൈറ്റ് ബന്ധമുള്ള യുവതി മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ്.
മരിച്ച പെൺകുട്ടിയുടെ സഹോദരിയുമായി ഇവർ നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. കേസിലെ അന്വേഷണത്തിനായി സഹോദരിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സർക്കാരുമായി വിലപേശാൻ നക്സലുകൾ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കും . ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എസ്‌ഐടി അറിയിച്ചു.
ഹത്രാസ് യുവതിയ്‌ക്ക് നീതി വേണമെന്ന് പറഞ്ഞ് മുറവിളി കൂട്ടിയ പാർട്ടിയുടെ യഥാർത്ഥമുഖമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്.
Comments