തിരുവനന്തപുരം : ശിവശങ്കർ ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുമ്പോൾ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമോ എന്ന് ആശങ്കയില്‍ സര്‍ക്കാര്‍. ഇന്ത്യയിൽ ഇടതു പക്ഷം ഭരിക്കുന്ന ഏക സംസ്ഥാനം തങ്ങളുടെ ഹൃദയ സ്പന്ദനമാണെന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു . എന്നാൽ ഓരോ അന്വേഷണ ഏജൻസികളും അന്വേഷിച്ച് ആ സ്പന്ദനം കൂടി ഇല്ലാതാക്കുമോ എന്ന ഭീതിയിലാണിപ്പോൾ സിപിഎമ്മും .
ലൈഫ് മിഷന് ഇടപാടും ഈന്തപ്പഴ വിതരണവുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കുന്നതിന് നിലവില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന മൊഴികള്‍. ഈന്തപ്പഴ വിതരണം നടന്നത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണെന്ന് സ്വര്‍ണക്കടത്തു പ്രതികളുടെ മൊഴിയില്‍ നിന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. ലൈഫ് മിഷന് ഇടപാടിലും തദ്ദേശസ്വയംഭരണ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലിലാണ്.
ഓരോ അന്വേഷണ ഏജന്‍സികളും എം.ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോള്‍ അടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ എന്ന് സംശയം ബലപ്പെടുകയാണ്.
എന്നാല്‍ മണിക്കൂറുകളോളും ശിവശങ്കര്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു അന്വേഷണ ഏജന്‍സിയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ തയാറായിട്ടുമില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തെ നേരിടാൻ പാർട്ടി ഭയക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു.
Comments