ഹൈദരാബാദ് : തെലങ്കാന, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള അപകടങ്ങളിൽപെട്ട് തെലങ്കാനയിൽ ഇതുവരെ 50 പേർ മരണമടഞ്ഞു. ഹൈദരാബാദിൽ മാത്രം 31 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഹൈദരാബാദ് നഗരത്തിലും, താഴ്ന്ന പരിസരപ്രദേശങ്ങളിലും വെള്ളം കയറി. തെലങ്കാനയിൽ മാത്രം ഇതുവരെ 5,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് സർക്കാർ കണക്ക് പറയുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ന്യൂനമർദ്ദം മുംബൈ – കൊങ്കൺ മേഖലയിൽ പ്രവേശിച്ചതോടെ മഹാരാഷ്ട്രയിലെ മുംബൈ പൂനെ, റായ്ഗഢ് മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
Comments