ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കാൻ ജനകീയ സഖ്യവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. മുൻപുണ്ടായിരുന്ന അവസ്ഥയിൽ ജമ്മു-കശ്മീരിന്റെ ഭരണഘടനാ പദവി പുന:സ്ഥാപിക്കണമെന്ന് സഖ്യത്തിന്റെ പ്രാഥമിക യോഗത്തിന് ശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. അതേസമയം കശ്മീരിലെ സമാധാന അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് ഫാറൂഖ് അബ്ദുള്ള നടത്തുന്നതെന്ന് വിമർശനമുയർന്നു കഴിഞ്ഞു.
പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ, പീപ്പിൾസ് മൂവ്മെന്റ് നേതാവ് ജാവെെദ് മിർ, സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് മാെഹമ്മദ് യൂസഫ് തരിഗാമി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പിന്തുണ അറിയിച്ചെങ്കിലും ജമ്മു-കശ്മീർ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഗുലാം അഹമ്മദ് മിർ യോഗത്തിൽ പങ്കെടുത്തില്ല. കൊറോണ സ്ക്രീനിംഗിന്റെ പശ്ചാത്തലത്തിൽ
ഡാേക്ടർമാരുടെ ഉപദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിട്ടു നിന്നതെന്ന് കോൺഗ്രസ് വക്താവ് വിശദീകരിച്ചു.
തുടർ നടപടികൾ പിന്നീട് അറിയിക്കുമെന്നും എല്ലാ തൽപര കക്ഷികളുമായും ചർച്ച നടത്തുമെന്നും ഭരണഘടനാ പാേരാട്ടമാണ് നടത്തുന്നതെന്നും യോഗത്തിന് ശേഷം ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പി ഡി പി നേതാവ് മെഹബൂബ മുഫ്തിയുടെ പിന്തുണ ഉണ്ടെന്നും ഫാറൂഖ് അബ്ദുള്ള അവകാശപ്പെട്ടു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ലഡാക്കിലും ജമ്മു-കശ്മീരിലും നിരവധി വികസന പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ഇതിന് ശേഷം കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളും സുരക്ഷാ സേനയ്ക്ക് നേരെയുള്ള അക്രമങ്ങളും സംഘർഷങ്ങളും ഗണ്യമായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും ഈ ആവശ്യമുന്നയിച്ച് വീണ്ടും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് നിലവിലെ സമാധാന അന്തരീക്ഷം തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments