ഹോങ്കോംഗ്: ചൈനയുടെ പ്രാകൃതമായ ഡ്രാഗണ്‍ ഭരണത്തില്‍ പൊറുതിമുട്ടി ഹോങ്കോംഗ്. ഒരു വര്‍ഷം മുമ്പ് വരെ ലോകത്തെ ഏറ്റവും സമ്പന്നവും തിരക്കേറിയ ആഗോള വാണിജ്യ കേന്ദ്രം പ്രേത നഗരമാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍. പ്രമുഖ അന്താരാഷ്‌ട്ര കമ്പനികളെല്ലാം കൊറോണ മൂലവും ചൈനയുടെ കടുത്ത നിയമങ്ങളില്‍ അസ്വസ്ഥരായും പ്രവര്‍ത്തനം നിര്‍ത്തി. നഗരവാസികളില്‍ പലരും കുടുംബസഹിതം ഹോംങ്കോംഗ് വിടാന്‍ തീരുമാനിച്ചുവെന്നതാണ് പുതിയ വാര്‍ത്ത. ഹോങ്കോംഗ് വിടുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രസ്താവയാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് പ്രക്ഷോഭം ശക്തമായ സമയത്ത് ഹോങ്കോംഗ് നിവാസികള്‍ക്ക് പൗരത്വം നൽകാനൊരുക്കമാണെന്ന് ബ്രിട്ടണ്‍ പ്രസ്താവിച്ചിരുന്നു.
ചൈനയ്‌ക്കെതിരെ സംസാരിക്കുന്നവരേയും പ്രക്ഷോഭകാരികളേയും ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. ഇത്തരക്കാര്‍ക്ക് ചൈനയിലെ ജയിലിലാണ് കിടക്കേണ്ടിവരിക എന്ന ഭീതിജനകമായ അവസ്ഥയാണ് ഷീ ജിൻ പിംഗ് നടപ്പിലാക്കുന്നത്.
Comments