സാന്‍ഡാകാന്‍: ലോകത്തിലെ ടൂറിസം കേന്ദ്രങ്ങളിലൊന്നായി പേരെടുത്ത മലേഷ്യ കൊറോണയിലും ദാരിദ്ര്യത്തിലും വിഷമിക്കുന്നതായി റിപ്പോര്‍ട്ട്. വഴിവക്കില്‍ കിടന്നുറങ്ങുന്ന ദരിദ്രരായ തദ്ദേശീയരുടെ ചിത്രങ്ങള്‍ പ്രചരിച്ച തോടെ ഭരണകൂടത്തിന് ഉത്തരം മുട്ടുകയാണ്. തലസ്ഥാന നഗരിക്കടുത്ത പ്രദേശമായ സാന്‍ഡാകാനിലും സാഹായിലും ജനങ്ങള്‍ പട്ടിണിയിലാണ്. കുട്ടികള്‍ക്ക് പാലുപോലും വാങ്ങി നല്‍കാന്‍ അമ്മമാര്‍ക്ക് സാധിക്കുന്നില്ലെന്ന ഭീകരാവസ്ഥയും അന്താരാഷ്‌ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
നിരവധി ജീവകാരുണ്യ സംഘടനകള്‍ മലേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ മുന്നോട്ടിറങ്ങിയിരിക്കുകയാണ്. സാഹാ മേഖലയില്‍ ഇതിനിടെ കൊറോണ വ്യാപിച്ചതാണ് തെരുവുകളെ വിജനമാക്കിയത്. തൊഴിലില്ലാത്ത തദ്ദേശീയരെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പകച്ചുനില്‍ക്കുകയാണ്. മലേഷ്യയിലെ ദരിദ്രമേഖലയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് സാഹാ സംസ്ഥാനം. അടിസ്ഥാന സൗകര്യവികസനത്തിലും വിദ്യാഭ്യാസ മേഖലയിലെ കഷ്ടതയനുഭ വിക്കുന്നവരാണ് ഭൂരിഭാഗവും. കുറഞ്ഞ വരുമാന നിരക്കാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഒരു ലക്ഷം കുടുംബങ്ങൾ ദരിദ്രരേഖയ്‌ക്ക് താഴെയാണ്.
കൊറോണ ലോക്ഡൗണ്‍ വാണിജ്യ മേഖലയെ ബാധിച്ചതിനാല്‍ മത്സ്യം പിടിച്ച് ജീവിക്കുന്നവരും കഷ്ടതയിലാണ്. സ്വന്തം ആവശ്യത്തിനുള്ള 20-30 മത്സ്യം മാത്രം പിടിച്ച് തിരികെ പോരുകയാണ് പലരുമെന്ന് ഇസ്ലാമിക സമൂഹത്തില്‍പ്പെട്ട ഭൂരിപക്ഷവും പരാതിപ്പെടുന്നു.
Comments