പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെയുള്ള തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുക. ബുധനാഴ്ച 71 മണ്ഡലങ്ങളാണ് ബൂത്തിലെത്തുക 243 സീറ്റുകളുള്ള ബീഹാർ നിയമസഭയിൽ 121 സ്ഥാനാർത്ഥികളെയാണ് ജെഡിയുവിനൊടപ്പം ബി ജെ പി തെരെഞ്ഞടുപ്പിന് നിർത്തിയിരിക്കുന്നത്. അതെസമയം, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരീച്ചിട്ടുണ്ട്.
ബിഹാറിലെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നല്‍ക്കുക വലിയ പ്രാധാന്യം ഉള്ള രാഷ്‌ട്രീയ സന്ദേശമായേക്കാം. കൊറോണ നിയന്ത്രണങ്ങളുടെ കാലത്തും ശക്തമായ പ്രചരണമാണ് നടന്നത്. എന്‍ഡിഎ സഖ്യത്തിന്റെ അമരത്ത് നിതീഷ്‌കുമാര്‍ തന്നെയാണ് പ്രചാരണം നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി ദേശീയ നേതാക്കളും പ്രചാരണത്തിനെത്തിയിരുന്നു. തേജസ്വീ-നിതീഷ് വാക്ക് പോരാണ് പ്രചാരണം അവസാന മണിക്കൂറുകളിലേയ്‌ക്ക് കടക്കുമ്പോള്‍ ശ്രദ്ധേയമാക്കുന്നത്.
Comments