ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗ ശാക്തീകരണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് അമേരിക്ക. ഉപഗ്രഹ സഹായവും ഡ്രോണുകളുടെ വിന്യാസവുമടക്കം പ്രതിരോധ വിവരങ്ങള്‍ കൈമാറുന്ന സംവിധാനം ഉടന്‍ തയ്യാറാകും. ഇന്ത്യന്‍ ഭൂപ്രദേശത്തിന് നേരെ രാജ്യങ്ങളുടെ മിസൈല്‍ വിന്യാസവും അവയുടെ സ്ഥാനവും ഉപഗ്രഹ നിരീക്ഷണത്തിലൂടെ കൈമാറുക എന്നതാണ് സുപ്രധാനമായ തീരുമാനം. ബേകാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഭൗഗോളിക വിവരകൈമാറ്റ ങ്ങളെല്ലാം ഇന്ത്യയുടെ ആകാശ സുരക്ഷയിൽ ഉപഗ്രഹ സംവിധാനങ്ങളോടെയാ യിരിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള 2 പ്ലസ് 2 എന്ന സംയുക്ത മന്ത്രിതല ചര്‍ച്ചകളില്‍ കരാറുകള്‍ ഒപ്പിടും. ലഡാക്ക് മേഖലയില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ വെല്ലുവിളി ചൈനയാണെന്നിരിക്കേ അമേരിക്കയുടെ ഉപഗ്രഹസഹാവും ഡ്രോണുകളും ഇന്ത്യയ്ക്ക് വലിയ കരുത്താണ് പ്രദാനം ചെയ്യാന്‍ പോകുന്നത്. നിലവില്‍ സാങ്കേതിക സഹായം കൂടുതലായി നല്‍കുന്നത് ഇസ്രയേലാണ്. പ്രതിരോധ രംഗത്തെ ആയുധ ഇടപാടില്‍ ഫ്രാന്‍സും റഷ്യയുമാണ് ഇന്ത്യയ്ക്ക് കരുത്തായി നില്‍ക്കുന്നത്.
Comments