പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിലെ 71 സീറ്റുകളിലേക്കുള്ള മത്സരമാണ് നടക്കുന്നത്. 16 ജില്ലകളിലെ വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്ക് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശത്തിനായി എത്തുന്നത്. ആകെ 1066 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നത് . ഇതില്‍ 62 സ്ഥാനാര്‍ത്ഥികള്‍ ആർജെഡിയുടേയും 35 പേര്‍ ജനതാദള്‍ യുണൈറ്റഡിന്റേയും 29 പേര്‍ ബി.ജെ.പിയുടേതുമാണ്. കോണ്‍ഗ്രസ്സിന്റെ 21 പേരും ഇടതുപാര്‍ട്ടികളുടെ 8 പേരുമാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നിലുള്ളത്.
ആകെ 2,14,84,787 വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തേണ്ടവരായുള്ളത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അര ഡസനിലേറെപ്പേർ മത്സരിക്കുന്നുണ്ട് . മുന്‍ മുഖ്യമന്ത്രി അവാമി മോര്‍ച്ചയിലെ ജിതിന്‍ രാം മാഞ്ചിയും ബി.ജെ.പിയുടെ പ്രധാന സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രി ദിഗ് വിജയ് സിംഗിന്റെ മകളും ദേശീയ ഷൂട്ടിംഗ് കായികതാരവുമായ ശ്രേയസി സിംഗും ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ഭാഗ്യപരീക്ഷകരാണ്.
Comments