ഇടുക്കി: കൊറോണ മാനദണ്ഡത്തിന്റെ പേരിൽ ബന്ധുകളെ അകറ്റി നിർത്തി മ്യതദേഹം സംസ്കരിച്ചു. ഇടുക്കി സ്വദേശി ഗോമതിയുടെ മ്യതദേഹമാണ് സംസ്കരിച്ചതായി പരാതി ലഭിച്ചത്. ഇടുക്കി സ്വദേശി ഗോമതിയുടെ മ്യതദേഹം സംസ്കരിച്ച സംഭവത്തിന് എതിരെയാണ് പരാതിയുമായി കുടുബം രംഗത്ത് എത്തിയത്. മരണം പോലും രാഷ്‌ട്രീയ നാടകമാക്കി മാറ്റുകയായിരുന്നുവെന്ന് സിപിഎമ്മും ഡിവൈഎഫ് ഐയും ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി. പാർട്ടി ചാനലിലും, സാമൂഹിക മാദ്ധ്യമങ്ങളിലും കുടുംബത്തെ അപമാനിച്ചെന്നും മരിച്ച ഗോമതിയുടെ മകൾ ജനം ടിവിയോട് പറഞ്ഞു.
ഒക്ടോബർ 26നാണ് ഇടുക്കി സ്വദേശി ഗോമതി കൊറോണ ബാധിച്ച് മരിച്ചത്. അനാഥയായ വ്യദ്ധയുടെ മ്യതദേഹം സംസ്കരിക്കാൻ ആരും ഇല്ലെന്നും പാർട്ടി ചാനലുകളിലും, സാമൂഹിക മാധ്യമങ്ങളിലും സിപിഎം പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മാപ്പ് പറയണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഗോമതിയുടെ മ്യതദേഹം അനാഥമായി സംസ്കരിച്ചതിന് എതിരെ പ്രദേശത്ത് പ്രതിഷേധം ഉയരുന്നത്.
Comments