ശ്രീനഗര്‍: ഫറൂഖ് അബ്ദുള്ളയുടെ ഹസ്രത് ബാൽ ദർഗ്ഗ സന്ദർശനം ഭരണകൂടം നിഷേധിച്ചു. ഈദ് നമസ്ക്കാരത്തിനായി ഹസ്രത്ബാല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് കാണിച്ചാണ് അനുമതി നിഷേധിച്ചത് . ജമ്മുകശ്മീരില്‍ മതധ്രുവീകരണം നടത്താനുള്ള ഒരുനീക്കവും അംഗീകരിക്കാനാവില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
കേന്ദ്രഭരണത്തിനെതിരെ ജമ്മുകശ്മീരില്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്ന പേരിലെ സംഘടനാ നീക്കമാണ് ഫറൂഖ് അബ്ദുള്ള നടത്തിക്കൊണ്ടിരിക്കുന്നത്. ഫറൂഖ് അബ്ദുള്ളയ്ക്ക് സന്ദര്‍ശനം നിഷേധിച്ച നടപടിക്കെതിരെ മെഹബൂബാ മുഫ്തിയും രംഗത്തെത്തി. കേന്ദ്രഭരണം ഉരുക്കുമുഷ്ടിയിലൂടെ ജമ്മുകശ്മീരിലെ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും മെഹബൂബ പറഞ്ഞു. ജമ്മുകശ്മീരില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്താന്‍ സമ്മതിക്കില്ലെന്ന മെഹബൂബയുടെ ദേശവിരുദ്ധ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ ക്രമസമാധാന കാര്യങ്ങളിൽ ഭരണകൂടം വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
Comments