സിന്ധ്: പാകിസ്താനിലെ ഇസ്ലാമിക നിര്‍ബന്ധിത മതംമാറ്റത്തിന് കൂട്ടുനില്‍ക്കുന്ന കോടതി നിയമങ്ങള്‍ക്ക് പുതിയ തെളിവ്. 13 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഘത്തിന് അനുകൂലമായിട്ടാണ് സിന്ധ് ഹൈക്കോടതിയുടെ വിധി പ്രസ്താവം. ഏതാനും ദിവസം മുമ്പാണ് ആര്‍സൂ രാജ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന പരാതിയുമായി കുടുംബം കോടതിയെ സമീപിച്ചത്.
കോടതിയില്‍ മാതാപിതാക്കള്‍ക്ക് മുന്നില്‍വച്ച് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പറഞ്ഞുവെന്നാണ് റിപ്പോര്‍ച്ച്. അലി അസര്‍ എന്ന വ്യക്തിയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ഭീഷണിപ്പെടുത്തിയാണ് സമ്മതിപ്പിച്ചിരിക്കുന്നതെന്ന വാദം കോടതി ചെവിക്കൊണ്ടില്ലെന്ന് ആർസുവിന്റെ മാതാപിതാക്കള്‍ പറയുന്നു. കോടതിയില്‍ മതമൗലികവാദികള്‍ ആര്സുവിന്റേതെന്ന് പറഞ്ഞ് സമര്‍പ്പിച്ച എല്ലാ രേഖകളും വ്യാജമാണെന്നും അതില്‍ കുട്ടിയുടെ പ്രായം 18 ആക്കി കാണിച്ചിരിക്കുന്നുവെന്നും മാതാപിതാക്കളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടി.
മാതാപിതാക്കള്‍ കോടതിയില്‍വച്ച് കുട്ടിയുമായി സംസാരിക്കുന്നതും ആർസുവിന്റെ അമ്മ കരഞ്ഞുകാലുപിടിക്കുന്ന വീഡിയോ ഇസ്ലാമിക മതംമാറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വൈറലാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ സമ്മതിക്കാതിരുന്ന വിധിക്കെതിരെ പാകിസ്താനിലെ മന്ത്രിമാരില്‍ ചിലരും രംഗത്തെത്തി. പാകിസ്താനിലെ നിയമങ്ങളുടെ അപാകതകള്‍ കോടതികള്‍ ഗൗരവമായി കാണണമെന്നും മന്ത്രിമാര്‍ പറഞ്ഞു. സിന്ധ് കോടതിയുടെ വിധിക്കെതിരെ സാര്‍ക്ക് പ്രതിനിധികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
Comments