ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിന് സാദ്ധ്യത. ഇ-കൊമേഴ്‌സ്, ഐ ടി, ലൈഫ് സയിന്‍സ് എന്നീ വിഭാഗങ്ങളിലുള്ള കമ്പനികളിലാണ് ശമ്പളവർദ്ധനവിന് സാധ്യത ചൂണ്ടിക്കാണിക്കുന്നത്. ആഗോള മാനവ വിഭവശേഷി കൺസൾട്ടൻസി അയോൺ നടത്തിയ സർവേയിൽ ആണ് ഇക്കാര്യത്തിൽ സൂചന നൽകിയിരിക്കുന്നത്.
അയോണിന്റെ ഇന്ത്യന്‍ സാലറി ഇന്‍ക്രീസ് ട്രെന്ഡറ് സര്‍വ്വെ പ്രകാരം 2021 ല്‍ 7.3 ശതമാനം ശമ്പള വര്‍ദ്ധനവാണ് കമ്പനികൾ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സർവ്വെ വ്യക്തമാക്കുന്നു . 20 വ്യവസായങ്ങളിലായി 1,050 കമ്പനികളിൽ നിന്നാണ് സർവ്വെയുടെ വിവരങ്ങൾ ശേഖരിച്ചത്.
2020 ലെ ശരാശരി ശമ്പള വര്‍ദ്ധനവ് 6.1 ശതമാനം മാത്രമായിരുന്നു, പതിനാല് വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. രാജ്യത്തെ 20 വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നായി 1050 കമ്പനികളിലെ ഡാറ്റകളാണ് സര്‍വ്വേക്കായി ശേഖരിച്ചത്.
2020 ല്‍ 71 ശതമാനം കമ്പനികളില്‍ മാത്രമാണ് ശമ്പളക്കയറ്റം ഉണ്ടായിരുന്നതെങ്കില്‍ അടുത്ത വര്‍ഷം അത് 87 ശതമാനം കമ്പനികളിലായി ഉയരുമെന്ന് സർവ്വെ പ്രകാരം അനുമാനിക്കാം. എന്നാല്‍ 14 ശതമാനം കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും ഉറപ്പുനല്‍കി.47 ശതമാനം കമ്പനികളും 8 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു.
കൊറോണ മഹാമാരിയെ തുടർന്ന് സാമ്പത്തികമായി തകിടം മറിഞ്ഞ കമ്പനികൾ കരകയറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ശമ്പള വർദ്ധനവെന്ന് അയോണിന്റെ ബിസിനസ്സ് പങ്കാളി നിതിന്‍ സേതി അറിയിച്ചു.
Comments