ദുബായ്: ഹൈദരാബാദിനെതിരെ പ്ലേ ഓഫിലിറങ്ങുന്ന ബാംഗ്ലൂര്‍ വിജയപ്രതീക്ഷയിലെന്ന് നായകന്‍ വിരാട് കോഹ്‌ലി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണുന്നത്. 2016ലെ ഐ.പി.എല്ലിലാണ് ആര്‍.സി.ബി പ്ലേ ഓഫില്‍ അവസാനമായി കളിച്ചത്.
ഈ സീസണലില്‍ തുടര്‍ച്ചയായി നാല് പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ആദ്യ നാലില്‍ തുടരുന്നത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഇതിലെ വിജയികള്‍ മുംബൈ ഇന്ത്യന്‍സുമായി കിരീട പോരാട്ടത്തിനിറങ്ങും. പരാജയപ്പെടുന്നവര്‍ ആദ്യ ക്വാളിഫയറിൽ മുംബൈയ്‌ക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹിയുമായി മൂന്നാം സ്ഥാനത്തിന് വേണ്ടി കളിക്കണം.
മൂന്ന് തവണ റണ്ണറപ്പായ ബാംഗ്ലൂര്‍ 2008ലെ ആദ്യ സീസണിൽ 7-ാം സ്ഥാനം കൊണ്ടാണ് തൃപ്തിപ്പെട്ടത്. 2019ല്‍ അവസാനക്കാരായി മടങ്ങേണ്ടിവന്നതും ആര്‍.സി.ബിക്ക് നാണക്കേടായി. സണ്‍റൈസേഴ്‌സിനെതിരെ 2008 മുതല്‍ കളിച്ച 15 മത്സരങ്ങളില്‍ 7 ജയവും 7 തോല്‍വിയുമാണ് ബാഗ്ലൂരിന്റെ പട്ടികയിലുള്ളത്. ഒരു മത്സരം ടൈ ആയി.
താരങ്ങളുടെ നേട്ടത്തില്‍ വിരാട് കോഹ്ലിയാണ് ബാംഗ്ലൂർ ബാറ്റിംഗ് നിരയിൽ മുന്നില്‍. 189 മത്സരങ്ങളിലായി 5836 റണ്‍സാണ് ആകെ നേടിയത്. ഐ.പി.എല്ലിലെ ഏറ്റവും അധികം റണ്‍സും കോഹ്ലിയുടെ പേരിലാണ്. രണ്ടാം സ്ഥാനത്ത് ഇത്തവണ മികച്ച ഫോമിലുള്ള എ.ബി. ഡിവിലിയേഴ്‌സാണ്. ആകെ 4063 റണ്‍സാണ് ചേര്‍ത്തിരിക്കുന്നത്. ബൗളര്‍മാരില്‍ യുസ്‌വേന്ദ്ര ചഹലാണ് മുൻ പന്തിയിലുള്ളത്. 95 മത്സരങ്ങളിലായി 118 വിക്കറ്റുകളാണ് ചഹൽ വീഴ്‌ത്തിയത്.
Comments