ശ്രീനഗർ: നാലുദിവസത്തിലേറെയായി ജമ്മുകശ്മീരിന്റെ വിവിധ അതിർത്തി പ്രദേശങ്ങളിലെ ഭീകരവേട്ട തുടർന്ന് സൈന്യം. ഷോപ്പിയാനിൽ ഭീകരർക്കെതിരെ ഇന്ന് രാവിലെ മുതൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം. ഷോപ്പിയാൻ ജില്ലയിലെ കുട്‌പോരാ മേഖലയിലെ ഭീകരർ തമ്പടിച്ചിരിക്കുന്ന കേന്ദ്രമാണ് സൈന്യം കണ്ടെത്തിയത്. കശ്മീർ പോലീസും സൈന്യത്തിന് പിന്തുണ നൽകുന്നുണ്ട്. പ്രദേശവാസികൾക്ക് സുരക്ഷയൊരുക്കിക്കൊണ്ടാണ് കശ്മീർ പോലീസ് സൈന്യത്തിന് റെയ്ഡിനുള്ള സഹായം നൽകുന്നത്.
ഇന്നലെ ജമ്മു കശ്മീരിലെ മച്ചിലിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻകൂടി വീരമൃത്യുവരിച്ചിരുന്നു. മൂന്നുദിവസമായി നടക്കുന്ന സൈനിക നീക്കത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം ഇതോടെ നാലായി. കമാൻഡിംഗ് ഓഫീസറും, ബിഎസ്എഫ് ജവാനുമുൾപ്പെടെയുള്ളവർക്കാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്.
ഈ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് മച്ചിൽ പ്രദേശത്ത് ഉണ്ടായത്. മച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖവഴിയായിരുന്നു രാജ്യത്തേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമം. എന്നാൽ ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയിൽപ്പെടു കയായിരുന്നു. ഇത് ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Comments