റാഞ്ചി : ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് ക്കുണ്ടായ മുന്നേറ്റത്തിൽ അസ്വസ്ഥനായി രാഷ്‌ട്രീയ ജനതാ ദൾ (ആർജെഡി) മുതിർന്ന നേതാവ് ലാലു പ്രസാദ് യാദവ്. എൻഡിഎയ്‌ക്ക് വിജയം ഉറപ്പിച്ചുള്ള വാർത്തകൾ കണ്ടതോടെ ലാലുപ്രസാദ് ടെലിവിഷൻ ഓഫാക്കി മുറിക്ക് പുറത്തിറങ്ങി. 243 സീറ്റുകളിൽ 123 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ടു നിൽക്കുന്നത്.
അഴിമിതിക്കേസില്‍ അറസ്റ്റിലായ ലാലുപ്രസാദ് ചികിത്സയ്‌ക്കായി നിലവില്‍ റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ലാലുവിനെ പുറത്തിറക്കാന്‍ ആര്‍ജെഡി ശ്രമിച്ചിരുന്നെങ്കിലും ഒരു കേസില്‍ ജാമ്യം വൈകിയതിനാല്‍ ഇതിന് കഴിഞ്ഞിരുന്നില്ല.
രാവിലെ മുതൽ തന്നെ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾക്കായി ലാലു പ്രസാദ് ടിവിക്ക് മുന്‍പിലായിരുന്നു. മഹാഗഡ്ബന്ധന്‍ സഖ്യത്തിന് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.എന്നാൽ എൻഡിയുടെ ശക്തമായ മുന്നേറ്റം അദ്ദേഹത്തെ ക്ഷുഭിതനാക്കി. ശേഷം ടിവി ഓഫാക്കി അദ്ദേഹം ബംഗ്ലാവിന് പുറത്തിറങ്ങുകയായിരുന്നു.
തേജസ്വി യാദവിന്റെ പിറന്നാൾ ദിനത്തിൽ ബീഹാർ വലിയ സമ്മാനം നൽകുമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പ്രഖ്യാപനം. ബീഹാറിൽ അധികാരം ഉറപ്പിക്കാൻ ആകുമെന്നായിരുന്നു ലാലു പ്രസാദിന്റെ ആർജെഡി നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളും ഈ പ്രതീക്ഷയ്‌ക്ക് ബലം നല്‍കിയിരുന്നു.
Comments