പാരീസ് : ഇസ്ലാമിക ഭീകരതയെ തച്ചുടയ്ക്കാൻ ഫ്രാൻസ് . മാലിയിൽ നടത്തിയ ആക്രമണത്തിൽ അൽ ഖായ്ദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചു . ഒപ്പമുണ്ടായിരുന്ന നാലു ഭീകരരെയും സൈന്യം കൊലപ്പെടുത്തിയതായി ഫ്രഞ്ച് സൈനിക വക്താവ് കേണൽ ഫ്രെഡ്രിക് ബാർബ്രി സ്ഥിരീകരിച്ചു.
മാലി സേനയ്ക്കും രാജ്യാന്തര സേനകൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയ ആളാണ് മൗസ്സ . യുഎസിന്റെ ഭീകരപട്ടികയിലും മൗസ്സ ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ചയാണ് ഫ്രഞ്ച് സൈന്യം മൗസ്സയെ ലക്ഷ്യമിട്ടുള്ള ആസൂത്രണങ്ങൾ ആരംഭിച്ചത് .
കിഴക്കൻ മാലിയിലെ മെനക മേഖലയിൽ ഉണ്ടായിരുന്ന മൗസ്സയുടെ വാഹനവ്യൂഹത്തെ മാലിയുടെ നിരീക്ഷണ ഡ്രോണുകളുടെ സഹായത്തോടെയാണ് ഫ്രഞ്ച് സൈന്യം കണ്ടെത്തിയത്. പ്രതിരോധിക്കാനാകും മുൻപ് തന്നെ മൗസ്സയേയും ഒപ്പമുണ്ടായിരുന്ന ഭീകരരേയും സൈന്യം വധിച്ചു.
നിയമാനുസൃതമായ പ്രതിരോധ നടപടിയായാണ് ഫ്രഞ്ച് സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ സൈനിക നീക്കത്തെ വിശേഷിപ്പിച്ചത് . തീവ്രവാദത്തിനെതിരെ പോരാടാൻ ഫ്രാൻസിനു ബാര്‍ഖാനെ എന്ന സൈനിക വിഭാഗമുണ്ട് . ഇവരുടെ നേതൃത്വത്തിലായിരുന്നു മാലിയിൽ നടന്ന ആക്രമണം .
ഈ മാസം ആദ്യം മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായ്ദ ഭീകരരെ ഫ്രാന്‍സ് വധിച്ചിരുന്നു . അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയത്.ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര് മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം നടത്തുന്നത്.
Comments