ന്യൂയോർക്ക് : ചൊവ്വയിൽ നിന്നും പഠനത്തിനായി പാറക്കഷ്ണങ്ങൾ ഭൂമിയിലേക്ക് കൊണ്ടുവരാൻ തീരുമാനമെടുത്ത് നാസ. അന്യഗ്രഹങ്ങളെക്കുറിച്ചുള്ള ഗവേഷണം ഉർജ്ജിതമാക്കാനാണ് ഇത്തരമൊരു നീക്കം.
നാസയുടെ ചൊവ്വ പര്യവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂലൈയിൽ ലോഞ്ച് ചെയ്ത മാർസ് 2020 പെർസീവെറൻസ് റോവർ ഉപയോഗിച്ചാണ് ദൗത്യം നിർവഹിക്കുക. പെർസീവെറൻസ് റോവർ ഡ്രിൽ ഉപയോഗിച്ച് ചൊവ്വയിലെ പാറകളും മണ്ണും ട്യുബുകളിൽ ശേഖരിക്കും. സാമ്പിൽ കാഷിംഗ് എന്നാണ് ഈ പ്രക്രിയയ്‌ക്ക് പേരിട്ടിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചൊവ്വയിൽ നിന്നും സാമ്പിൾ ശേഖരിച്ച ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ഗവേഷണ ഏജൻസിയാകും നാസ.
യൂറോപ്യൻ സ്‌പേസ് ഏജൻസിയുമായി ( ഇഎസ്എ ) ചേർന്നാണ് നാസ ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നിഗമനങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര റിവ്യു ബോർഡിനും രൂപം നൽകിയിട്ടുണ്ട്. ഗവേഷണഫലം ബഹിരികാശ ഗവേഷണ രംഗത്ത് പുതിയ നിഗമനങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുമെന്നും നാസ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നാസ മാർസ് സാമ്പിൾ റിട്ടേൺ (എംഎൻഎസ്) ക്യമ്പെയ്‌നെക്കുറിച്ച് ട്വിറ്ററിലൂടെ പങ്കുവച്ചത്. ചൊവ്വയിൽ നിന്നും സാമ്പിൾ പാറക്കഷ്ങ്ങൾ ഭൂമിയിലെത്തിക്കാൻ ഒരുങ്ങുകയാണെന്നും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ( ഇഎസ്എ ) പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന ക്യാമ്പെയ്‌നിന് ചൊവ്വ പര്യവേഷണ പദ്ധതിയിൽ ഏറെ സാങ്കേതിക പുരോഗതി കൊണ്ടുവരാൻ സാധിക്കുമെന്നും നാസ വ്യക്തമാക്കി.
ചൊവ്വയിലെ ജീവന്റെ സാന്നിധ്യവും സാധ്യതയും കണ്ടെത്തുന്നതിൽ നിർണായക ചുവടുവെപ്പാകും നാസയുടെ നീക്കം.
Comments