ബംഗളൂരു: മുതിർന്ന നേതാവും കർണാടക കോൺഗ്രസ് അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാറിന് സിബിഐയുടെ സമൻസ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹാജരാകാനാവശ്യപ്പെട്ടാണ് സമൻസ് അയച്ചത്. ഈ മാസം 23 ന് ഹാജരാകാനാണ് സമൻസിലെ നിർദ്ദേശം.
ശിവകുമാറിന്റെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം സമൻസ് നൽകിയത്. സമൻസ് ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് ശിവകുമാർ പറഞ്ഞു. അതേസമയം നവംബർ 25 ന് ഹാജരാകാൻ അനുമതി തോടാനാണ് ശിവകുമാറിന്റെ നീക്കം.
കഴിഞ്ഞ മാസം ശിവകുമാറിന്റെയും, സഹോദരൻ ഡി.കെ സുരേഷിന്റെയും വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. 74.93 കോടി രൂപയുടെ സ്വത്തുക്കൾ ശിവകുമാർ അനധികൃതമായി സമ്പാദിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുന്നതിനാണ് സിബിഐ സംഘം ശിവകുമാറിനോട് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
Comments