ശ്രീനഗർ : താക്കീതു നൽകിയിട്ടും അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. നിയന്ത്രണ രേഖാ മേഖലകളിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെപ്പിലും, ഷെല്ലാക്രമണത്തിലും നിരവധി പ്രദേശവാസികൾക്കാണ് പരിക്കേറ്റത്.
രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ജനവാസ മേഖലകൾക്ക് നേരെയാണ് വൈകീട്ടോടെ ആക്രമണം ഉണ്ടായത്. പൂഞ്ചിൽ 6.15 ഓട് കൂടി ആരംഭിച്ച വെടിവെയ്പ്പും ഷെല്ലാക്രമണവും മണക്കൂറുകളോളം തുടർന്നു. ആറ് മണിയോടെയാണ് രജൗരിയിൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായത്. ഇരു പ്രദേശങ്ങളിലും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണ് ജമ്മു കശ്മീരിൽ ഉണ്ടായിരിക്കുന്നത്. രാവിലെ നൗഷേര സെക്ടറിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചിരുന്നു. നിരന്തരമായ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇന്ത്യ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പാകിസ്താന് വീണ്ടും പ്രകോപനം നടത്തുകയായിരുന്നു.
Comments