ചെന്നൈ : ഡിഎംകെ യുവ നേതാവ് ഉദയനിധി സ്റ്റാലിൻ വീണ്ടും അറസ്റ്റിൽ. അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഉദയനിധി അറസ്റ്റിലാകുന്നത്.
നാഗപട്ടണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്. പ്രചാരണം പോലീസ് തടയുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 75 ദിവസത്തെ പ്രചാരണ പരിപാടിയാണ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ സംഘടിപ്പിക്കുന്നത്. നിലവിൽ പ്രചാരണം മൂന്ന് ദിവസം പിന്നിട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പോലീസ് പ്രചാരണം തടയുകയും ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും നാഗപട്ടണത്തു നിന്നാണ് ഉദയനിധിയെ പോലീസ് അറസറ്റ് ചെയ്തത്. ലോക മത്സ്യത്തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് അക്കാരിപ്പേട്ട ഗ്രാമത്തിലെത്തി തൊഴിലാളികളുമായി സംവദിക്കുകയും, കടലിൽ പോകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ഡിഎംകെയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച റാലിയും പോലീസ് തടഞ്ഞിരുന്നു.
Comments