ഉംറിയ: ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷിക ദിനം ഇനിമുതല്‍ ഗോത്രവര്‍ഗ്ഗ സ്വാഭിമാന ദിനമായി ആചരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വനവാസി ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ ആരാധ്യ പുരുഷനായി കണക്കാക്കുന്ന ഭഗവാന്‍ ബിര്‍സാ മുണ്ട ജയന്തി നവംബര്‍ 15നാണ് ആഘോഷിച്ചത്. ഗോത്രമേഖലയിലും കേന്ദ്രഭരണപ്രദേശങ്ങളിലും വനവാസി മേഖലകളുള്ള സംസ്ഥാനങ്ങളിലും ബിര്‍സാ മുണ്ടാ ജയന്തി ആഘോഷിച്ചു.
ബിര്‍സാമുണ്ടയുടെ ധീരതയും ദേശാഭിമാനവും രാജ്യം മുഴുവനുള്ള ഗോത്രവര്‍ഗ്ഗ വിഭാഗത്തിന് എന്നും ആത്മവിശ്വാസം പകരുന്നതാണെന്ന് ചൗഹാന്‍ പറഞ്ഞു. ഗോത്ര സ്വാഭിമാന ബഹുമതികള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ ബിര്‍സാ മുണ്ട അനുസ്മരണം നടത്തിയത്.
ബ്രീട്ടീഷുകാരുടെ അതിക്രമങ്ങളില്‍ നിന്നും ഗോത്രസമൂഹത്തെ രക്ഷിക്കാന്‍ സായുധപോരാട്ടത്തിന് നേതൃത്വം നല്‍കിയ പോരാളിയാണ് ബിര്‍സാ മുണ്ട. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാളികളിലൊരാളിയിട്ടാണ് ബിര്‍സ മുണ്ടയേയും ചരിത്രം രേഖപ്പടുത്തിയിട്ടുള്ളത്. അതിശക്തമായ പോരാട്ടവീര്യം പ്രദര്‍ശിപ്പിച്ചാണ് 25-ാം വയസ്സില്‍ ബിർസ മുണ്ട വീരമൃത്യു വരിച്ചത്.
Comments