പാരീസ്: ഫ്രാന്‍സില്‍ കറുത്തവര്‍ഗ്ഗക്കാരനെ മര്‍ദ്ദിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സെന്‍ട്രല്‍ പാരീസില്‍ കരുത്തവര്ഗ്ഗക്കാരനയാ വ്യക്തിയെ അകാരണമായി മര്‍ദ്ദിച്ചെന്ന പരാതിയിലാണ് മൂന്ന് പോലീസുദ്യോഗസ്ഥരെ പുറത്താക്കിയത്. പാരീസിലെ സംഗീതജ്ഞനായ വ്യക്തിക്കാണ് പോലീസ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് ഭരണകൂടം നടപടി എടുത്തത്.
അമേരിക്കയില്‍ നിരന്തരം നടക്കുന്ന വര്‍ണ്ണവിവേചന പ്രശ്നങ്ങള്‍ ആഗോള തലത്തില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിക്കുന്നത്. അത്തരം സാമൂഹിക അസമത്വം ബാധിക്കാതിരിക്കാനാണ് മാക്രോണ്‍ ഭരണകൂടം ഉടന്‍ നടപടി സ്വീകരിച്ചതെന്നാണ് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ പറയുന്നത്. ഫ്രാന്‍സില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുമ്പോള്‍ നിയമപാലകരുടെ ചിത്രങ്ങളെടുക്കരുതെന്ന നിയമം കര്‍ശനമാക്കിയതിന് പിറകേയാണ് കറുത്തവര്ഗ്ഗക്കാനെ പോലീസ് മർദ്ദിച്ച സംഭവം നടന്നത്.
പോലീസ് വീട്ടില്‍ കയറി നടത്തിയെന്ന് കരുതുന്ന ആക്രമണത്തിന്റെ അഞ്ചുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. സംഭവത്തിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പേ പ്രതിഷേധവുമായി രംഗത്തെത്തി.
Comments