ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 03:32 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിന്റെ ഭരണരംഗത്തുള്ള ചൈനയുടെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ തീരുമാനവുമായി  ഒലി ഭരണകൂടം. നേപ്പാളിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ചൈനീസ് അംബാസിഡറിന് സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന്  നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരിപാടികളിൽ  പോലും ഇടപെട്ടുകൊണ്ടിരുന്ന ചൈനയുടെ പ്രധാന ഉദ്യോഗസ്ഥയെയാണ്   നേപ്പാൾ സർക്കാർ  തടഞ്ഞത്. ചൈനീസ് അംബാസിഡറായ ഹൂ യാന്‍കിക്കെതിരെയാണ് തീരുമാനം.

നേപ്പാളിന്റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ ഇനി ഹൂ യാൻകിയെ  അനുവദിക്കില്ലെന്നാണ് ഒലി ഭരണകൂടം തീരുമാനിച്ചത്.  നേപ്പാള്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ  ഹൂ യാൻകിക്കെതിരെ നിരന്തരമായി  ആരോപണങ്ങള്‍  ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

നേപ്പാളിന്റെ ആഭ്യന്തര കാര്യത്തില്‍ പോലും നേരിട്ട് അഭിപ്രായം പറയുന്ന തരത്തിലേക്ക് ചൈനയുടെ കൈകടത്തല്‍ നേപ്പാള്‍ രാഷ്‌ട്രീയത്തില്‍ പ്രകടമായിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനും ജനകീയ സമരങ്ങള്‍ക്കുമൊടുവിലാണ് ചൈനയ്‌ക്ക് മുന്നില്‍ നേപ്പാള്‍ ചുവപ്പുവര വരച്ചത്. ഹൂ യാന്‍കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകയായിരുന്നു.

നേപ്പാള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളടക്കം പലതിലും അഭിപ്രായം പറയുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന തരത്തില്‍ ഹൂ യാന്‍കി ഒരു സമ്മര്‍ദ്ദ ശക്തിയായി മാറിയത് നേപ്പാളിന്റെ വിദേശനയത്തെ കാര്യമായി ബാധിച്ചിരുന്നു. സമീപകാലത്ത് ഇന്ത്യയ്‌ക്കെതിരെ അതിര്‍ത്തിവിഷയത്തിൽ  തര്‍ക്കം തുടങ്ങിയതും നേപ്പാളിലെ ഗ്രാമങ്ങള്‍ ചൈന കയ്യടക്കിവെച്ച വിഷയത്തിലെ എതിര്‍പ്പുകള്‍ ഇല്ലാതാക്കിയതും ഹൂ യാന്‍കിയുടെ തന്ത്രപരമായ ഇടപെടലിന് ശേഷമാണ്. ചൈനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി പത്രപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കൊല്ലപ്പെട്ട സംഭവമടക്കം നിരവധി വിഷയത്തില്‍ ചൈനയുടെ പങ്കിൽ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതും  ഒലി ഭരണകൂടത്തിന്  ക്ഷീണമായി.

നേപ്പാളിന്റെ പുതിയ തീരുമാനം ഇന്ത്യയുടെ ശക്തമായ ഇടപെടലാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ കരസേനാ മേധാവി, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എന്നിവരുടെ തുടര്‍ച്ചയായ സന്ദര്‍ശനം നേപ്പാളില്‍ കാര്യമായ ചലനമാണ് ഉണ്ടാക്കിയി രിക്കുന്നത്. അതിര്‍ത്തിയായ കാലാപാനി, ലിംപിയാധുരാ, ലിപൂലേക് എന്നിവ കേന്ദ്രീകരിച്ചുണ്ടായ തര്‍ക്കവും പരിഹരിക്കാൻ  ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ നേപ്പാള്‍ സന്ദര്‍ശിക്കാനിരിക്കുന്ന ചൈനീസ് സൈനിക മേധാവി ജനറല്‍ വീയുടെ സന്ദര്‍ശനത്തില്‍    നേപ്പാള്‍ സൈന്യത്തിനൊപ്പം   നാലുമണിക്കൂർ ചിലവഴിക്കുന്നതും  ചൈനയുടെ തന്ത്രപരമായ നീക്കമായാണ്  വിലയിരുത്തപ്പെടുന്നത്. ഇത് മുൻകൂട്ടികണ്ടാണ് ഇന്ത്യയുടെ സൈനിക മേധാവിയുടേയും വിദേശകാര്യസെക്രട്ടറിയുടേയും സന്ദർശനം തുടർച്ചയായി നടത്തി ഇന്ത്യ തന്ത്രം പയറ്റിയത്.

Tags: nepalnepal-indiaNepal-China
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies