ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 03:32 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിന്റെ ഭരണരംഗത്തുള്ള ചൈനയുടെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ തീരുമാനവുമായി  ഒലി ഭരണകൂടം. നേപ്പാളിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ചൈനീസ് അംബാസിഡറിന് സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന്  നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരിപാടികളിൽ  പോലും ഇടപെട്ടുകൊണ്ടിരുന്ന ചൈനയുടെ പ്രധാന ഉദ്യോഗസ്ഥയെയാണ്   നേപ്പാൾ സർക്കാർ  തടഞ്ഞത്. ചൈനീസ് അംബാസിഡറായ ഹൂ യാന്‍കിക്കെതിരെയാണ് തീരുമാനം.

നേപ്പാളിന്റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ ഇനി ഹൂ യാൻകിയെ  അനുവദിക്കില്ലെന്നാണ് ഒലി ഭരണകൂടം തീരുമാനിച്ചത്.  നേപ്പാള്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ  ഹൂ യാൻകിക്കെതിരെ നിരന്തരമായി  ആരോപണങ്ങള്‍  ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

നേപ്പാളിന്റെ ആഭ്യന്തര കാര്യത്തില്‍ പോലും നേരിട്ട് അഭിപ്രായം പറയുന്ന തരത്തിലേക്ക് ചൈനയുടെ കൈകടത്തല്‍ നേപ്പാള്‍ രാഷ്‌ട്രീയത്തില്‍ പ്രകടമായിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനും ജനകീയ സമരങ്ങള്‍ക്കുമൊടുവിലാണ് ചൈനയ്‌ക്ക് മുന്നില്‍ നേപ്പാള്‍ ചുവപ്പുവര വരച്ചത്. ഹൂ യാന്‍കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകയായിരുന്നു.

നേപ്പാള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളടക്കം പലതിലും അഭിപ്രായം പറയുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന തരത്തില്‍ ഹൂ യാന്‍കി ഒരു സമ്മര്‍ദ്ദ ശക്തിയായി മാറിയത് നേപ്പാളിന്റെ വിദേശനയത്തെ കാര്യമായി ബാധിച്ചിരുന്നു. സമീപകാലത്ത് ഇന്ത്യയ്‌ക്കെതിരെ അതിര്‍ത്തിവിഷയത്തിൽ  തര്‍ക്കം തുടങ്ങിയതും നേപ്പാളിലെ ഗ്രാമങ്ങള്‍ ചൈന കയ്യടക്കിവെച്ച വിഷയത്തിലെ എതിര്‍പ്പുകള്‍ ഇല്ലാതാക്കിയതും ഹൂ യാന്‍കിയുടെ തന്ത്രപരമായ ഇടപെടലിന് ശേഷമാണ്. ചൈനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി പത്രപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കൊല്ലപ്പെട്ട സംഭവമടക്കം നിരവധി വിഷയത്തില്‍ ചൈനയുടെ പങ്കിൽ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതും  ഒലി ഭരണകൂടത്തിന്  ക്ഷീണമായി.

നേപ്പാളിന്റെ പുതിയ തീരുമാനം ഇന്ത്യയുടെ ശക്തമായ ഇടപെടലാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ കരസേനാ മേധാവി, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എന്നിവരുടെ തുടര്‍ച്ചയായ സന്ദര്‍ശനം നേപ്പാളില്‍ കാര്യമായ ചലനമാണ് ഉണ്ടാക്കിയി രിക്കുന്നത്. അതിര്‍ത്തിയായ കാലാപാനി, ലിംപിയാധുരാ, ലിപൂലേക് എന്നിവ കേന്ദ്രീകരിച്ചുണ്ടായ തര്‍ക്കവും പരിഹരിക്കാൻ  ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ നേപ്പാള്‍ സന്ദര്‍ശിക്കാനിരിക്കുന്ന ചൈനീസ് സൈനിക മേധാവി ജനറല്‍ വീയുടെ സന്ദര്‍ശനത്തില്‍    നേപ്പാള്‍ സൈന്യത്തിനൊപ്പം   നാലുമണിക്കൂർ ചിലവഴിക്കുന്നതും  ചൈനയുടെ തന്ത്രപരമായ നീക്കമായാണ്  വിലയിരുത്തപ്പെടുന്നത്. ഇത് മുൻകൂട്ടികണ്ടാണ് ഇന്ത്യയുടെ സൈനിക മേധാവിയുടേയും വിദേശകാര്യസെക്രട്ടറിയുടേയും സന്ദർശനം തുടർച്ചയായി നടത്തി ഇന്ത്യ തന്ത്രം പയറ്റിയത്.

Tags: nepalnepal-indiaNepal-China
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies