തിരുവനന്തപുരം ; കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനു പിന്നാലെ സിപിഎമ്മിൽ കലഹം . റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിനു പിന്നാലെ റെയ്ഡിനെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
ആരാണ് പരാതിക്കാരെന്ന് അറിയണം . സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. പ്രത്യാഘാതം എന്താണെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല.
സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം. വിജിലൻസിനെ അവർ ആയുധമാക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലുള്ള വിജിലൻസ് തന്നെ കെ എസ് എഫ് ഇ യിൽ റെയ്ഡ് നടത്തിയതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട് . തദ്ദേശ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സമയത്ത് ഇത്തരമൊരു റെയ്ഡ് നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും ആരോപണമുണ്ട് . ധനമന്ത്രിക്കു പിന്നാലെ ആനത്തലവട്ടവും റെയ്ഡിനെതിരെ രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ അതൃപ്തി മറനീക്കി പുറത്തു വന്നിരിക്കുകയാണ് . അതേ സമയം വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന് വ്യക്തമാക്കി.
Comments