ലാഹോര്‍: പാകിസ്താനിലെ പ്രതിപക്ഷ കൂട്ടായ്മയുടെ റാലിക്ക് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഭരണകൂട ശ്രമം. പാകിസ്താനിലെ 11 പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ പാകിസ്താന് ഡെമോക്രാറ്റിക് മൂവ്മെന്റ് ഈ മാസം 13ന് ലാഹോറിലാണ് റാലി തീരുമാനിച്ചിരിക്കുന്നത്. ഇസ്ലാമാബാദിലും കറാച്ചിയിലും മുമ്പ് നടന്ന റാലികള്‍ വന്‍ ജനപിന്തുണയോടെയാണ് നടന്നതെന്നത് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ബിലാവല്‍ ഭൂട്ടോയും ഫസലുര്‍ റഹ്മാനും മറിയം നാവസും നേതൃത്വംകൊടുക്കുന്ന പാർട്ടി കളാണ് പ്രധാന പ്രതിപക്ഷ കക്ഷികള്‍.
സുരക്ഷാ ഭീഷണിയുള്ളതിനാല്‍ റാലി ഉപേക്ഷിക്കണമെന്നാണ് പോലീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കണമെന്നും ഭരണകൂടം അറിയിച്ചിരിക്കുകയാണ്. ജനുവരിക്കുള്ളില്‍ ഇമ്രാന് മന്ത്രിസഭയെ താഴെയിറക്കുമെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. കൊറോണ പ്രതിരോധത്തിലെ പാളിച്ച, വികലമായ വിദേശ നയം, ഭീകരപ്രവർത്തനങ്ങളുടെ ആധിക്യം, തകർന്ന സാന്പത്തിക നില എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്.
Comments