ഇസ്ലാമാബാദ് : പാകിസ്താനിലെ മാർക്കറ്റിൽ വൻ സ്ഫോടനം. റാവൽപിണ്ടിയിലെ ഗാരിസൺ മാർക്കറ്റിലെ പോലീസ് സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. 25 ഓളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
നഗരത്തിൽ നടന്നത് ഗ്രനേഡ് ആക്രമണമാണെന്ന് റാവൽപിണ്ടി സിറ്റി പോലീസ് ഓഫീസർ മുഹമ്മദ് അഹ്സാൻ യൂനാസ് പറഞ്ഞു. പരിക്കേറ്റ 22 പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർക്ക് സംഭവ സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നൽകി.പാകിസ്താനിൽ 10 ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.സ്ഫോടനത്തെത്തുടർന്ന് പോലീസും സുരക്ഷാ സേനയും ഉടൻ സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
ഡിസംബർ 4 ന് പിർവാധായ് പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . അതിനു പിന്നാലെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
Comments