സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌ക്കർ ട്രോഫിക്കായുള്ള മൂന്നാം ടെസ്റ്റിന് ഇനി ഒരു ദിവസം കൂടി. ഏഴാം തീയതി സിഡ്‌നിയിലാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റിൽ അതിഗംഭീര ജയം നേടിയാണ് ഇന്ത്യ 1-1ന്റെ സമനില പിടിച്ച് നിൽക്കുന്നത്.
കോഹ്‌ലിയുടെ അഭാവത്തിൽ സെഞ്ച്വറി പ്രകടനത്തോടെ ടീമിനെ നയിച്ച അജിൻക്യാ രഹാനയെ ഇയാൻ ചാപ്പലടക്കമുള്ള മുൻ ഓസീസ് നായകന്മാർ പ്രശംസിച്ചു. രോഹിത് ശർമ്മയുടെ തിരിച്ചുവരവാണ് ഏവരും ഉറ്റുനോക്കുന്നത് ഒപ്പം പേസ് ബൗളർ നടരാജനും മൂന്നാം ടെസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. പരിക്കേറ്റ ഉമേഷ് യാദവിന് പകരമായാണ് തമിഴ്‌നാട് താരം ആദ്യമായി ടെസ്റ്റ് ക്യാപ്പ് അണിയാൻ പോകുന്നത്. രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ജയത്തിന് കരുത്തായത് അശ്വിനും ജഡേജയും നയിച്ച കൃത്യതയാർന്ന സ്പിൻ ബൗളിംഗാണ്.
വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 5 മണിക്കാണ് കളി ആരംഭിക്കുന്നത്.
Comments