സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ സെഞ്ച്വറിയടിച്ച് സ്റ്റീവ് സ്മിത്ത്. തുടക്കം മുതൽ പരമ്പരയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ സെഞ്ച്വറിയിലൂടെ റെക്കോർഡ് കുറിച്ചാണ് സ്മിത്ത് വിമർശകരുടെ വായടപ്പിച്ചിരിക്കുന്നത്.
ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ച്വറിയാണ് സ്മിത്ത് സിഡ്‌നിയിൽ കുറിച്ചത്. ഇതോടെ സെഞ്ച്വറികളുടെ എണ്ണത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്‌ക്ക് ഒപ്പമെത്താൻ അദ്ദേഹത്തിന് സാധിച്ചു. വേഗത്തിൽ 27 സെഞ്ച്വറികൾ കുറിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് സ്മിത്ത് സ്വന്തമാക്കിയത്. ഓസീസ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാനാണ് സ്മിത്തിന് മുന്നിലുള്ളത്.
70 ഇന്നിംഗ്‌സുകളിൽ നിന്നാണ് ബ്രാഡ്മാൻ 27 സെഞ്ച്വറികൾ എന്ന നേട്ടം സ്വന്തമാക്കിയത്. സ്മിത്തിന് ഈ നേട്ടം കൈവരിക്കാൻ 136 ഇന്നിംഗ്‌സുകൾ വേണ്ടി വന്നു. വിരാട് കോഹ്‌ലിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും 141 ഇന്നിംഗ്‌സുകളിൽ നിന്നാണ് 27 സെഞ്ച്വറികൾ സ്വന്തമാക്കിയത്.















